വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും
ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ കുരിക്കിലാക്കിയുള്ള സരിത എസ് നായരുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വയനാട് മണ്ഡലത്തില്‍ നിന്നുളള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്ന് മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തളളപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സരിത ആവശ്യപ്പെട്ടിരുന്നു..വിശദാംശങ്ങളിലേക്ക്..
നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം
2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലേറെ ഭൂരിപക്ഷവുമായാണ് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും എറണാകുളത്ത് ഹൈബി ഈഡന് എതിരെയും മത്സരിക്കാന്‍ സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ട് പത്രികകളും വരണാധികാരി തളളുകയായിരുന്നു.
അയോഗ്യയാക്കി
ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായരുടെ പത്രിക തളളിയത്. രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യരാകും. സരിത എസ് നായര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മൂന്ന് വര്‍ഷം തടവിനും 45 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു കേസില്‍ മൂന്ന് വര്‍ഷം തടവും പത്ത് ലക്ഷം രൂപ പിഴയും സരിതക്ക് ലഭിച്ചിട്ടുണ്ട്.
പ്രതിഷേധം
രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്നത് പ്രതിഷേധ സൂചകമായിട്ടാണെന്ന് സരിത എസ് നായര്‍ പറഞ്ഞിരുന്നു. പന്ത്രണ്ടോളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരു വര്‍ഷത്തോളം മെയിലുകളും ഫാക്സുകളും അയച്ചിരുന്നു. എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് സരിത മത്സരിക്കാനിറങ്ങിയത്.
പുതിയ തിരഞ്ഞെടുപ്പ്
വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ വിജയം റദ്ദ് ചെയ്ത് മണ്ഡലത്തില്‍ പുതുതായി തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സരിത ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ സരിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. തുടര്‍ന്നാണ് സരിത സുപ്രീം കോടതിയെ സമീപിച്ചത്.
നോട്ടീസ് അയച്ചേക്കും
അതേസമയം, തിരഞ്ഞെടുപ്പ് ഹര്‍ജി ആയതിനാല്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചേക്കും. വയനാട്ടില്‍ പത്രിക തള്ളിയ നടപടിയില്‍ വരണാധികാരിയുടെ ഭാഗത്ത് പിഴവ് സംഭവിച്ചെന്നും അതുകൊണ്ട് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് സരിത ആവശ്യപ്പെടുന്നത്. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറഞ്ഞിരുന്നു.
അമേഠിയില്‍ സംഭവിച്ചത്
അതേസമയം അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെട്ടിരുന്നു. ഇക്കാര്യവും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടുന്നുണ്ട്. അമേഠിയില്‍ രാഹുല്‍ ഗാന്ധി സ്മൃതി ഇറാനിയോട് തോറ്റിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിത എസ് നായര്‍ക്ക് 443 വോട്ടുകളാണ് ലഭിച്ചത്. വയനാട്ടിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന സരിതയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വിമര്‍ശനം
കൂടാതെ രാഹുല്‍ ഗാന്ധിക്കെതിരെ സരിത രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാകാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെ ആണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടത് എന്നും അന്ന് സരിത എസ് നായര്‍ ചോദിച്ചിരുന്നു. ഒരു രാഷ്ട്രീയ പിന്തുണയും ഇല്ലാതെ വര്‍ഷങ്ങളായി താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നും സരിത എസ് നായര്‍ പറയുകയുണ്ടായി.
ആക്ഷേപിക്കുന്നു
എല്ലാ തിരഞ്ഞെടുപ്പ് കാലത്തും തന്നെ തട്ടിപ്പുകാരിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആക്ഷേപിക്കുകയാണെന്നും തന്റെ പരാതിയുടെ പേരില്‍ പോലീസ് അന്വേഷണം നടത്തി പ്രതിയാക്കിയ ആളുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും സരിത ചൂണ്ടിക്കാട്ടിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്യുക എന്നതാണ് മത്സരിക്കാന്‍ ഇറങ്ങുന്നതിന്റെ ലക്ഷ്യം. കുറ്റാരോപിതരായ ആളുകള്‍ക്ക് രാഷ്ട്രീയ പിന്തുണയുളളത് കൊണ്ട് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം എന്നും സരിത അന്ന് പറഞ്ഞിരുന്നു.
സുരേന്ദ്രനെതിരെ രണ്ടും കൽപ്പിച്ച് ശോഭ: എല്ലാം എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രത്തിന് മുമ്പിൽ, പുതിയ നീക്കം
ബിജെപി റാലിയിൽ 'കൈപ്പത്തി'ക്ക് വോട്ട് ചോദിച്ച് സിന്ധ്യ; അമ്പരന്ന് കോൺഗ്രസ്, മധ്യപ്രദേശിൽ സംഭവിച്ചത്
കേരളത്തിലെ ജനം ബുദ്ധിയും പക്വതയുമുള്ളവർ, കോൺഗ്രസ് ധാരണയുടെ ഉദ്ദേശ്യം അവർക്ക് മനസിലാകുമെന്ന് യച്ചൂരി
Recommended Video