അനാശാസ്യത്തിന് കൂട്ടുനിന്നില്ല, ഇന്ത്യന്‍ യുവതിയോട് ചെയ്തത്!! സംഭവം സൗദിയില്‍!!
ഗുജറാത്ത് സ്വദേശിനിയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്
ഹൈദരാബാദ്: വിദേശ രാജ്യങ്ങളില്‍ ജോലി ഓഫര്‍ ചെയ്ത് ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്ന ഭൂരിഭാഗം യുവതികളും എത്തിപ്പെടുന്നത് പെണ്‍വാണിഭ സംഘങ്ങളുടെ കുരുക്കിലേക്കാണ്. ഇത് വീണ്ടും മറ്റൊരു ഉദാഹരണം കൂടി. സൗദി അറേബ്യയില്‍ നിന്നു 'രക്ഷപ്പെട്ടെത്തിയ' ഇന്ത്യന്‍ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

ദമ്മാമിലെ ബ്യൂട്ടി പാര്ട്ടറിലാണ് യുവതിക്കു ജോലി ലഭിച്ചത്. എന്നാല്‍ കടയുടമ വാണിഭത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഗുജറാത്തുകാരിയായ നൂര്ജഹാന് അക്ബര്‍ ഹുസൈന് പറഞ്ഞു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതിനു കൂട്ടാക്കാതെ ഇരുന്നതോടെ തന്നെ കടയുടമ മര്‍ദ്ദിച്ചെന്നും യുവതി പറഞ്ഞു.

ഹോം സര്‍വീസ് ചെയ്യാനാണ് കടയുടമ ഭീഷണിപ്പെടുത്തുന്നതെങ്കിലും ഇതിനു പിന്നിലുള്ള ലക്ഷ്യം പെണ്‍വാണിഭം തന്നെയാണെന്നു നൂര്ജഹാന് വെളിപ്പെടുത്തി. ജോലിക്കായി പോവുന്ന യുവതിക്ക് പിന്നീട് ഇതേ വീട്ടുടമയുടെ ലൈംഗിക അടിമയായി കഴിയേണ്ടിവരുമെന്നും യുവതി പറഞ്ഞു

ഉടമയുടെ ആവശ്യങ്ങള്‍ നിരസിച്ചതിനെ തുടര്‍ന്ന് താന്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടതായി 38കാരി വ്യക്തമാക്കി. അയാള്‍ നിരന്തരം എന്നെ മര്‍ദ്ദിക്കുമായിരുന്നു. മുടിയില്‍ കുത്തിപ്പിടിച്ച് ചുമരിനോട് തല ഇടിക്കുകയും ചെയ്തിരുന്നു. പക്ഷെ എന്നെപ്പോലെ പലര്‍ക്കും ഈ പീഡനങ്ങള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനായിട്ടില്ല. നിരവധി പേര് ഇത്തരത്തില്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നൂര്ജഹാന് പറഞ്ഞു.

താന്‍ ജോലി ചെയ്തിരുന്ന ബ്യൂട്ടി പാര്‍ലറില്‍ ഉടമയുടെ പീഡനം സഹിക്കാനാവാതെ നിരവധി യുവതികള്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് നൂര്ജഹാന് വെളിപ്പെടുത്തി. ചിലര്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും രണ്ടാം നിലയില്‍ നിന്നു പോലും പുറത്തേക്ക് എടുത്തുചാടിയിട്ടുണ്ടെന്ന് യുവതി പറഞ്ഞു.

മുംബൈയിലെ ഒരു ഏജന്റാണ് തനിക്കും ഭര്‍ത്താവിനും സൗദി അറേബ്യയില്‍ ജോലി വാഗ്ദാനം ചെയ്തത്. റിയാദില്‍ തന്നെ ജോലി തരപ്പെടുത്തി തരാമെന്നും ഇയാള്‍ ഉറപ്പു നല്കി. പക്ഷെ ഭര്‍ത്താവിന് മറ്റൊരിടത്ത് വീട്ടു ജോലി നല്കിയപ്പോള് എന്നെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു. നേരത്തേ ഓഫര്‍ ചെയ്തിരുന്ന ശമ്പളത്തിന്റെ പകുതി മാത്രമാണ് എനിക്കു ലഭിച്ചത്. മാത്രമല്ല വാണിഭത്തിന് കൂട്ടുനില്ക്കാന് വിസമ്മതിച്ചതിന് ആറു മാസം ജയിലിലും കഴിയേണ്ടിവന്നെന്ന് നൂര്ജഹാന് പറഞ്ഞു.

ഹോം സര്‍വീസിന് പോവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഉടമ എന്നെ പോലിസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയി. തുടര്‍ന്ന് തനിക്കെതിരേ പല കള്ളക്കേസുകളും നല്‍കിയതായി യുവതി വെളിപ്പെടുത്തി.

സംഭവങ്ങള്‍ പുറത്തു പറയരുതെന്ന് ഉടമ തന്നെയും മറ്റു ചിലരെയും ഭീഷണിപ്പെടുത്തിയതായി നൂര്ജഹാന് പറഞ്ഞു. 2016 ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തിയ നൂര്ജഹാന് പീഡനത്തെക്കുറിച്ച് പുറം ലോകത്തെ അറിയിക്കുകയായിരുന്നു. ഇത്തരം ഏജന്റുമാരുടെ വലയില്‍പ്പെട്ട് സൗദിയിലേക്ക് പോവരുതെന്നാണ് യുവതി മറ്റുള്ളവരോട് നിര്‍ദേശിക്കുന്നത്.
-
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications