തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവന വിവരങ്ങള്‍ അറിയക്കണമെന്ന് സുപ്രീം കോടതി!
ദില്ലി: സംഭാവനകളുടെ കണക്കുകള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനുള്ള ഇലക്ടറല്‍ ബോണ്ടിന് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം നിരസിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി സംഭാവന നല്‍കുന്നവരുടെ വിവരങ്ങളും സംഭാവന തുകയും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മെയ് 30 നകം രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും അറിയിച്ചു.
മെയ്
15
വരെ
ലഭിച്ച
തുകയുടെ
കണക്ക്
വിവരങ്ങളാണ്
അറിയിക്കേണ്ടത്.
അതേസമയം
കണക്കുകള്‍
പിശോധിക്കുമെന്ന്
സുപ്രീം
കോടതി
വ്യക്തമാക്കി.ചീഫ്
ജസ്റ്റിസ്
രഞ്ജന്‍
ഗൊഗോയി
അധ്യക്ഷനായ
ബെഞ്ചിന്റേതാണ്
ഉത്തരവ്.
മെയ്
30-ന്
ശേഷം
ഹര്‍ജിയില്‍
വീണ്ടും
വാദം
കേള്‍ക്കുമെന്നും
കോടതി
അറിയിച്ചു.
നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്
അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സിപിഎമ്മുമാണ് ഇലക്ടറല്‍ ബോണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇലക്ടറല്‍ ബോണ്ടിലൂടെ കോണിക്കണക്കിന് രൂപ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്ക് എത്തുന്നുണ്ടെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഇലക്ടറല്‍ ബോണ്ടുകളുടെ പേരില്‍ കള്ളപ്പണം ഒഴുകുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ