ഹൈക്കോടതി വിധിയിൽ ഇടപെടാനാകില്ല; അഴിമതിക്കേസിൽ ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ചെന്നൈ: ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരൻ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയാനിധി മാരൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
കേസിൽ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ദയാനിധി മാരൻ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.

2 മിനിറ്റ് മാത്രം
2 മിനിറ്റ് സമയം മാത്രമാണ് ദയാനിധി മാരന്റെ ഹർജിയിൽ വാദം നടന്നത്. ജസ്റ്റിസ് രജ്ഞൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചിന് മുമ്പിൽ ദയാനിധി മാരന്റെ അഭിഭാഷകന് അനുകൂലമായ വാദങ്ങൾ ഉയർത്താനായില്ല. ദയാനിധി മാരനെതിരെ ഉയർന്ന ആരോപണങ്ങൾ ആവർത്തിച്ച ശേഷം വിചാരണ നേരിടാൻ കോടതി വിധിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും നിരപരാധിത്വം വിചാരണ വേളയിൽ തെളിയിക്കേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.

അഴിമതി
ദയാനിധി മാരൻ വാർത്താ വിനിമയ മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ചെന്നൈയിലെ തന്റെ വസതിയിൽ അനധികൃത ടെലഫോൺ എക്സ്ചേഞ്ച് നിർമിച്ചുവെന്നും സഹോദരൻ കലാനിധി മാരന്റെ ഉടമസ്ഥതയിലുള്ള സൺനെറ്റ് വർക്കിലെ ബിസിനസ്സ് ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നുമാണ് കേസ്. ദയാനിധി മാരൻ, കലാനിധി മാരൻ രണ്ട് ബി എസ് എൻ എൽ ഉദ്യോഗസ്ഥർ എന്നിവരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്.

സുപ്രീം കോടതിയിലേക്ക്
ടെലഫോൺ എക്സ്സ്ചേഞ്ച് അഴിമതി കേസിൽ മാരൻ സഹോദരൻമാരെ കുറ്റവിമുക്തരാക്കി സിബിഐ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇവരെ കൂടാതെ മറ്റു പ്രതികളായ മുൻ ബി എസ് എൻ എൽ ജനറൽ മാനേജർ കെ ബ്രഹ്മാനന്ദൻ, മുൻ ഡെപ്യൂട്ട ജനറൽ മാനേജർ എം.പി വേലുസാമി, ദയാനിധി മാരന്റെ പ്രൈവറ്റ് സെക്രട്ടറി ഗൗതമൻ എന്നിവരെയും കഴിഞ്ഞ മാർച്ച് 14ാം തീയതി വെറുതെ വിട്ടിരുന്നു. കേസിൽ ഇവർക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാൽ വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയ നടപടി റദ്ദാക്കുകയും വിചാരണ നടപടികൾ ഒരു വർഷത്തിനകം പൂർത്തിയാക്കണമെന്നും വിധിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications