വിമതര്‍ക്ക് തിരിച്ചടി! രാജിയിലും അയോഗ്യതയിലും സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് കോടതി
Bengaluru: Karnataka Deputy Chief Minister G Parameshwara along with Congress MLAs leaves from Taj Yeshwantpur. #Karnataka pic.twitter.com/BdKT6Do9eQ
— ANI (@ANI) 16 July 2019
Hearing in the matter of rebel Karnataka MLAs: Mukul Rohatgi, representing 10 rebel MLAs says, "This is an attempt to scuttle their resignations. The Speaker is trying to make a decision on both the issues-resignation and disqualification-at the same time." pic.twitter.com/RkbVWxjKti
— ANI (@ANI) 16 July 2019
Hearing in the matter of rebel Karnataka MLAs: Mukul Rohatgi representing 10 rebel MLAs says, "I don't want to be an MLA. Nobody can force me. My resignation must be accepted."
— ANI (@ANI) 16 July 2019
Hearing in the matter of rebel Karnataka MLAs: Mukul Rohatgi submitted before SC, "Umesh Jadhav had resigned and his resignation was accepted." pic.twitter.com/aJO3kAX0Qb
— ANI (@ANI) 16 July 2019
ബെംഗളൂരു: കര്‍ണാടകത്തില്‍ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ വിമത എംഎല്‍എമാരുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് 15 വിമത എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. നേരത്തേ 13 പേരില്‍ 8 പേരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ജുലൈ 12 ന് 10 വിമത എംഎല്‍എമാരുടെ ഹരജി കോടതി പരിഗണിച്ചിരുന്നു. വിമത എഎൽഎമാരുടെ രാജിക്കത്തിലും വിമതരെ അയോഗ്യരാക്കണമെന്ന കോൺഗ്രസ്, ജെഡിഎസ് നേതാക്കളുടെ ശുപാർശയിലും ചൊവ്വാഴ്ച വരെ തീരുമാനം എടുക്കേണ്ടതില്ലെന്നായിരുന്നു സുപ്രീം കോടതി അന്ന് ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു തീരുമാനം. ചൊവ്വാഴ്ച ഹരജി വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അഞ്ച് വിമതര്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ലെന്നും രാജി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ച് പേരും കോടതിയെ സമീപിച്ചത്. എല്ലാ ഹരജികളും ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.