അകത്തായാലും പണി ഉടനെ വരും, ഗുർമീതിൻരെ ഹിറ്റ് ലിസ്റ്റിൽ മാധ്യമപ്രവർത്തകരും, ഭീഷണി കത്ത്
അറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്നു ഗുർദാസ് സിങ് ടൂർ. ഇദ്ദേഹത്തിനെ കൂടാതെ മാധ്യമപ്രവർത്തകർക്കുമെതിരേയും കത്തിൽ പരാമർശമുണ്ട്.
ചണ്ഡീഗഡ്: ബലാത്സംഗ കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിനെതിരെ ആരോപണം ഉന്നയിച്ച ദേരയിലെ മുൻ സന്ന്യാസിക്ക് വധഭീഷണി. ഖുർബാനി ഗാങ് എന്ന സംഘടനയുടെ പേരിൽ മാധ്യമങ്ങൾക്കാണ് ഇത്തരത്തിലുള്ള കത്ത് ലഭിച്ചത്. അറു വർഷത്തോളം ദേരയിൽ അന്തേവാസിയായിരുന്നു ഗുർദാസ് സിങ് ടൂർ. ഇദ്ദേഹത്തിനെ കൂടാതെ മാധ്യമപ്രവർത്തകർക്കുമെതിരേയും കത്തിൽ പരാമർശമുണ്ട്.
ശിവസേനയെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ ബിജെപി ആയിട്ടില്ല; പോര് രൂക്ഷം, ഇരുവരും പിരിയുന്നു?
ഗുർമീത് കുറ്റക്കാരനാണെന്നുള്ള വിധി വന്ന ദിവസം ഗുർദാസിന്റെ വീടിനു നേരെ ആക്രമമുണ്ടായി. വീടിലെ സിസിടിവി ക്യാമറകൾ ഒരു സംഘം നശിപ്പിച്ചിരുന്നു.രണ്ടു ദിവസത്തെ സംഭവങ്ങളും കാണിച്ച് ഇദ്ദേഹം പോലീസ് പരാതി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ഗുർദാസ് സിങിന് പോലീസ് സുരക്ഷശക്തമാക്കിയിട്ടുണ്ട്.
ഗുർമീതിനും വളർത്തു മകൾ ഹണീപ്രീതിനും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് മുൻ ഭർത്താവ് വിശ്വാസ് ഗുപ്ത ആരോപിച്ചിരുന്നു. എന്നാൽ അത് തെറ്റാണെന്നു ഹണിപ്രീതിന്റെ ബന്ധു വിനയ് തനേജ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പിടിയിലായയ ഗുർമീതിൻരെ അനുയായി ഹണീപ്രീതിനെ കുറിച്ച് വിവരങ്ങൾ നൽകിയിരുന്നു. അതിൻരെ അടിസ്ഥാനത്തിൽ ഹണിപ്രീതിനായി രാജസ്ഥാനിലെ ആറു സ്ഥലങ്ങളിൽ ഹരിയാന പൊലീസ് പരിശോധന നടത്തി. എന്നാൽ പ്രത്യേകിച്ചു വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചില്ല. എന്നാൽ ഹണീപ്രീത് കീഴടങ്ങിയേക്കുമെന്നുള്ള സൂചനകളുണ്ട്.