കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ രോഗക്കിടക്കയില്‍, അടുത്ത ഇരയെത്തേടി പീഡനവീരനായ അച്ഛന്‍!! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!

ദില്ലിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്കെതിരേ ഭാര്യസഹോദരന്‍റെ വെളിപ്പെടുത്തല്‍

  • By Sooraj
Google Oneindia Malayalam News

ദില്ലി: അറുനൂറോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ സുനില്‍ റസ്‌തോഗിക്കെതിരേ ഭാര്യ സഹോദരന്റെ വെളിപ്പെടുത്തല്‍. മകള്‍ രോഗാവസ്ഥയില്‍ കിടക്കുമ്പോഴും ഡോക്ടറുടെ അടുത്ത് കൊണ്ടുപോവാന്‍ ശ്രമിക്കാതെ 38കാരനായ റസ്‌തോഗി അടുത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സ്‌കൂള്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച റസ്‌തോഗി പോലിസ് വലയിലാവുന്നത്.

rape

ജനുവരി 10ലെ സംഭവമാണ് ഭാര്യാസഹോദരനായ 35 കാരന്‍ വെളിപ്പെടുത്തിയത്. അസുഖമായതിനെ തുടര്‍ന്നു 13കാരിയായ മകളോടും ഭാര്യാസഹോദരനോടുമൊപ്പം റസ്‌തോഗി രുദ്രാപൂരില്‍ നിന്നു ദില്ലിയിലെ കുടുംബത്തിന്റെ വീട്ടിലെത്തി. പനിയും മറ്റു അസ്വസ്ഥതകളും മകളെ അലട്ടിയിരുന്നു. മകളെ ഡോക്ടറുടെ അടുത്തു കൊണ്ടുപോവാന്‍ അപ്പോള്‍ റസ്‌തോഗി ശ്രമിച്ചില്ല. ഒന്നര മണിക്കൂറിനകം തിരിച്ചെത്താമെന്ന് പറഞ്ഞ് ഇയാള്‍ വീട് വിട്ടുപോയി. എന്നാല്‍ അന്ന് റസ്‌തോഗി മടങ്ങിവന്നില്ലെന്ന് ഭാര്യാസഹോദരന്‍ വ്യക്തമാക്കി.

girl

ചില ജോലികള്‍ തനിക്ക് പൂര്‍ത്തിയാക്കാനുണ്ടെന്ന് പറഞ്ഞാണ് റസ്‌തോഗി അന്നു പോയത്. അച്ഛന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മകള്‍ തനിച്ച് ഡോക്ടറുടെ അടുത്തുപോവുകയായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. ഈയൊരു ദിവസം മുഴുവന്‍ റസ്‌തോഗി ഈ ഭാഗത്ത് പെണ്‍കുട്ടികള്‍ക്കായി കെണിയൊരുക്കി കാത്തിരിക്കുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ജനുവരി 12ന് 10ഉം 11ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ വശീകരിച്ച് റസ്‌തോഗി ആളൊഴിഞ്ഞ കെട്ടിടത്തിനു മുകളിലേക്കു കൊണ്ടുപോയെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

English summary
The 38-year-old “serial rapist” Sunil Rastogi, who was arrested last week, didn’t even take his 13-year-old unwell daughter to the hospital because he was allegedly looking for unattended minor girls in New Ashok Nagar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X