ബെംഗളൂരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ വന്‍ ദുരന്തം; തിക്കിലും തിരക്കിലും 11 മരണം
ബെംഗളുരു: ബെംഗളുരുവില്‍ ആര്‍സിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് പേര് മരിച്ചു. ഐപിഎല്ലില്‍ കന്നിക്കിരീടം ചൂടിയ ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെയാണ് വന്‍ ദുരന്തം ഉണ്ടായത്. ഏഴു പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 14 വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു എന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന് നിയന്ത്രിക്കാവുന്നതിലും അധികം വന്‍ ജനക്കൂട്ടം വിജയാഘോഷത്തില്‍ പങ്കെടുത്തതാണ് അപകടത്തിന് കാരണം.

18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയത്. ഈ വിജയം ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ് നിശ്ചയിച്ചിരുന്നത്. വലിയ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇതാണ് വന്‍ ദുരന്തമായി മാറിയത്. പ്രവേശന കവാടത്തിന് മുന്‍പിലാണ് വലിയ തിരക്കുണ്ടായത്.
സ്റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ പലരും ബോധരഹിതരായി വീണു. 50 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തിന്റെ വ്യാപ്തി തെളിയിക്കുന്നത് വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായി എന്നതാണ്.
ശരിയായ ക്രമീകരണങ്ങള്‍ ചെയ്യാതെ കുറഞ്ഞ സമയത്തിനുള്ളില്‍ ആഘോഷം സംഘടിപ്പിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായിരിക്കുന്നത്. പരിക്കേറ്റ നിരവധി പേര് സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞുങ്ങളെ പരിപാടിയിലേക്ക് കൊണ്ടുവരരുതെന്ന് നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും പലരും കുട്ടികളുമായാണ് വന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അതനുസരിച്ച് ക്രമീകരണങ്ങള്‍ ഒരുക്കാത്തതാണ് വിജയാഘോഷം ദുരന്തത്തിലേക്കു വഴിമാറാന്‍ കാരണം.
സംഭവത്തില്‍ സര്‍ക്കാരിനെതിരേ വലിയ രോഷമാണ് ഉയരുന്നത്. ഒരു ലക്ഷത്തോളം കാണികളെ ഉള്‍ക്കൊള്ളിക്കാവുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി സ്റ്റേഡിയം. അതിലും ഇരട്ടിയിലധികം ആള്‍ക്കൂട്ടമാണ് സ്ഥലത്തെത്തിയത്.
ബുധനാഴ്ച രാവിലെ മുതല്‍ തന്നെ സ്റ്റേഡിയത്തിലേക്ക് വലിയ ഒഴുക്കായിരുന്നു. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതു മുതല്‍ ജനക്കൂട്ടത്തിന്റെ ആരവം ഏറ്റവും ഉച്ചസ്ഥായിയിലായി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അയ്യായിരത്തോളം പൊലീസുകാരെ മാത്രമാണ് വിന്യസിച്ചിരുന്നത്.
ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരേഡ് നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎയും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് ദുരന്തമായതോടെ ബാംഗ്ലൂര്‍ ടീം അംഗങ്ങളെ ഹോട്ടലിലേക്ക് മാറ്റി.
-
ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ -
ബെംഗളൂരു മെട്രോ സമയം നീട്ടിയത് അറിഞ്ഞോ? ഐപിഎല്ലിന് തിരക്ക് കൂട്ടേണ്ട; പുതിയ ക്രമീകരണം ഇങ്ങനെ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ












Click it and Unblock the Notifications