ലൈംഗികാതിക്രമ പരാതി; പ്രജ്വലിന്റെ സഹോദരൻ സൂരജ് രേവണ്ണയും അറസ്റ്റില്‍
ലൈംഗികാതിക്രമ കേസില്‍ അറസ്റ്റിലായ ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ സഹോദരനും എംഎല്‍സിയുമായ സൂരജ് രേവണ്ണയും അറസ്റ്റില്‍. പാര്‍ട്ടി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. സൂരജിന്റെ ഫാം ഹൗസില്‍ വെച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് പ്രവര്‍ത്തകന്റെ പരാതി.
ജൂണ്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകനാണ് താന്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനിടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്ന്ത്. തുടര്‍ന്ന് പരസ്പരം നമ്പറുകള്‍ കൈമാറി. പിന്നീട് ഫാം ഹൗസിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുപ്രകാരം താന്‍ ഫാം ഹൗസിലേക്ക് പോയി. എന്നാല്‍ അവിടെ വെച്ച് സൂരജ് തന്നെ ബലമായി ചുംബിക്കുകയും ചുണ്ടുകളിലും കവിളുകളിലും കടിക്കുകയും ചെയ്തെന്നുമാണ് പരാതിയില്‍ പറയുന്നത്. സഹകരിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയതായും യുവാവ് പരാതിയില്‍ പറഞ്ഞു.

അദ്ദേഹത്തോടൊപ്പം ജീവിച്ചാല്‍ രാഷ്ട്രീയമായി വളരാന്‍ സഹായിക്കുമെന്ന് സൂരജ് വാഗ്ദാനം ചെയതു,സൂരജിന്റെ സഹായി ശിവകുമാറിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പണവും ജോലിയും വാഗ്ദാനം ചെയ്തെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞു.കര്‍ണാടക ഹാസനിലെ ഹോളനാരിസ്പുര റൂറല്‍ പോലീസ് ആണ് പരാതിയില്‍ കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി) സെക്ഷന്‍ 377 ( പ്രകൃതിവിരുദ്ധമായ കുറ്റകൃത്യങ്ങള്‍), 506 (ക്രിമിനല്‍ ഭീഷണി), 342(അന്യായ തടങ്കല്‍), 34 എന്നിവയാണ് സൂരജിനുമേല്‍ ചുമത്തിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അതേസമയം പരാതിക്കാരനെ ഇന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയ്ക്ക് വിധേയമാകാന്‍ ആദ്യം പരാതിക്കാരന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഇയാളെ ബെംഗളൂരില്‍ എത്തിച്ചതായും മുതിര്‍ന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന പൂര്‍ത്തിയാക്കുമെന്നും പോലീസ് അറിയിച്ചു.
അതേസമയം, വ്യാജ പീഡന ആരോപണങ്ങള്‍ ഉന്നയിച്ച് രണ്ടുപേര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി കാണിച്ച് സൂരജ് രേവണ്ണയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിക്കാരനും കുടുംബവും ചേര്‍ന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും സൂരജ് പരാതിയില്‍ പറയുന്നുണ്ട്.
തന്റെ സ്ഥാനമായ'സൂരജ് രേവണ്ണ ബ്രിഗേഡി'ലെ ജോലിക്കാരനാണ് പരാതിക്കാരൻ. ഇയാൾ ദിവസങ്ങൾക്കു മുൻപ് എന്നോട് 5 കോടി ആവശ്യപ്പെടുകയായിരുന്നു. പിന്നീട് രണ്ട് കോടിയെങ്കിലും നല്‍കണമെന്ന് പറഞ്ഞു. ഇതിന് തയ്യാറാതെ ഇരുന്നതോടെയാണ് സൂരജിനെതിരെ ആരോപണം ഉയർത്തിയതെന്ന് സൂരജിന്റെ അനുയായി കൂടിയായ ശിവകുമാർ നല്കിയ പരാതിയിൽ പറയുന്നു.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ










Click it and Unblock the Notifications