14ാം വയസിൽ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു, തിരിച്ചറിയാൻ 1 വര്‍ഷമെടുത്തു; വെളിപ്പെടുത്തി അമീറിന്റെ മകൾ
മുംബൈ: താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയാണെന്നും നാല് വര്‍ഷത്തോളം ചികിത്സ തേടിയിരുന്നെന്നും അമിര്‍ ഖാന്റെ മകള്‍ ഇറ ഖാന് ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ലോകമാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരപുത്രിയുടെ വെളിപ്പെടുത്തല്‍. ഇറ ഖാന്റെ വെളിപ്പെടുത്തലിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇപ്പോള്‍ ഇറ ഖാന് മറ്റൊരു വെളിപ്പെടുത്തലുമായി ഇന്‍സ്റ്റ ഗ്രാം വീഡിയോയിലൂടെ രംഗത്തെത്തിയിരിക്കുകയാണ്.
ഇറ ഖാന്
ബോളിവുഡ് താരം അമീര്‍ ഖാനും മുന്‍ ഭാര്യ റീന ദത്തയ്ക്കമുണ്ടായ മകളാണ് ഇറ ഖാന്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമീര്‍ ഖാനും റീന ദത്തയും വിവാഹ ബന്ധം വേര്‍പെടുത്തിയത്. പിന്നീട് അമീര്‍ ഖാന് മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു. ഇറ വിഷാദരോഗം തുറന്നു പറഞ്ഞപ്പോള്‍ അതിന്റെ കാരണം തകര്‍ന്ന കുടുംബ ബന്ധമാണെന്ന് നടി കങ്കണ റണാവത്ത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇറ ഇത് തള്ളുകയായിരുന്നു.
ഒരു തരത്തിലും ബാധിച്ചിട്ടില്ല
തന്റെ ചെറുപ്പകാലത്താണ് മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നാല്‍ അത് തന്നെ ബാധിച്ചിട്ടില്ലെന്നാണ് ഇറ പറയുന്നത്. അവര്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. മുഴുവന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളാണ്. ഞങ്ങളുടേത് ഒരു തരത്തിലും തകര്‍ന്ന കുടുംബമല്ലെന്നും ഇറ വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളായി ഇപ്പോഴും
വിവാഹബന്ധം വേര്‍പെട്ടെങ്കിലും എനിക്കും സഹോദരന് ജുനൈദിനും രണ്ട് പേരും ഇപ്പോഴും മാതാപിതാക്കളായി ഇപ്പോഴമുണ്ട്. ആളുകള്‍ ഞങ്ങളുടെ മാതാപിതാക്കള്‍ വേര്പിരിഞ്ഞല്ലോ എന്നോര്‍ത്ത് സഹതാപം കാണിക്കാറുണ്ട്. എന്നാല്‍ അതില്‍ എന്താണ് ഇത്ര പ്രശ്നമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. അതെനിക്ക് ഒരുതരത്തിലും മോശം മുറിവുണ്ടാക്കിയിട്ടില്ല. വിഷാദ രോഗത്തിന് വീണതിന് പിന്നില്‍ അതൊരു കാരണമേ അല്ല.
ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു
കൗമാര പ്രായത്തില്‍ ലൈംഗികമായി നേരിട്ട ഉപദ്രവങ്ങളും സംഭവവും താരുപത്രി വെളിപ്പെടുത്തി. അന്ന് നടന്ന ലൈംഗിക അതിക്രമം തിരിച്ചറിയാന്‍ ഒരു വര്‍ഷമെടുത്തെന്നും ശേഷം അച്ഛന് അമീറിനോടും അമ്മ റീന ദത്തയോടും ഇക്കാര്യം തുറന്നുപറഞ്ഞെന്നും ഇറ ഖാന് വീഡിയോയില്‍ വ്യക്തമാക്കി.
വിചിത്രമായ സാഹചര്യം
14 വയസുള്ളപ്പോഴായിരുന്നു അത് സംഭവിച്ചത്. വിചിത്രമായ സാഹചര്യമായിരുന്നു അത്. അവര്‍ എന്താണ് ചെയ്യുന്നതെന്ന് ആ വ്യക്തിക്ക് അപ്പോള്‍ അറിയുമോ എന്ന് എനിക്ക് ബോധ്യമില്ല. എനിക്ക് കുറച്ച് അറിയാമായിരുന്നു. എല്ലാ ദിവസവും അത് സംഭവിച്ചിരുന്നില്ല. അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് അറിയാമെന്ന് ഉറപ്പിക്കാന്‍ എനിക്ക് ഒരു വര്‍ഷം സമയമെടുത്തെന്നും ഇറാ ഖാന് പറയുന്നു.
ബീഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, മുന്നണികൾക്ക് ഇന്ന് നിർണായകം; മത്സരരംഗത്ത് പ്രമുഖരും
മധ്യപ്രദേശിൽ കോൺഗ്രസിനും ബിജെപിക്കും അഭിമാന പോരാട്ടം, ചൗഹാന് സർക്കാരിന്റെ വിധി നിർണയം
അതിര്‍ത്തിയില്‍ സ്ഥിതി നിയന്ത്രണ വിധേയം: ചൈനീസ് നുഴഞ്ഞു കയറ്റം ഉണ്ടായിട്ടില്ലെന്ന് രാജ്നാഥ് സിങ്
വിദേശി തബ്ലീഗ്അംഗങ്ങള്‍ക്കെതിരായ കേസുകൾ വേഗത്തിലാക്കാൻ ജില്ലാ കോടതികളോട് സുപ്രീം കോടതി
Recommended Video