Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് ഖാന് കുരുക്ക്, മന്നത്തിന്റെ നവീകരണം പാതിയിൽ, നിയമലംഘനത്തിന് അന്വേഷണം

മുംബൈ: നടൻ ഷാരൂഖ് ഖാന്റെ ഏറെ പ്രശസ്തമായ മുംബൈയിലെ വസതിയായ മന്നത്ത് പുതുക്കി പണിയുന്നത് വാർത്തയായിരുന്നു. എന്നാൽ മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ബാന്ദ്രയിൽ കടൽ തീരത്തുള്ള മന്നത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.

വിവരാവകാശ പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തീരദേശ മേഖലയിലെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സ്ഥലത്ത് ബിഎംസി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. തീരദേശ പരിപാലന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

srk

വനവകുപ്പ് ഉദ്യോഗസ്ഥരും ബിഎംസിയുടെ ഉദ്യോഗസ്ഥരും കെട്ടിട നിർമ്മാണ പദ്ധതി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ആവശ്യമായ എല്ലാ അനുമതി രേഖകളും ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ പ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പിനെ സഹായിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും മറ്റ് കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ബിഎംസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജൂൺ 21-ന് രാവിലെ 11 മണിക്കകം പരിശോധനാ റിപ്പോർട്ട് പരാതിക്കാരന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത പ്ലാനുകളിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങളുണ്ടോ അല്ലെങ്കിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആരംഭിച്ചത്. പ്രധാന ബംഗ്ലാവിന് അടുത്തുള്ള കെട്ടിടത്തിലേക്ക് രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കുന്നുണ്ട്.

വില്ലാ വിയന്ന എന്നായിരുന്നു മന്നത്തിന്റെ പഴയ പേര്. ഇത് ഗ്രേഡ് III പൈതൃക സ്വത്ത് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, വാസ്തുവിദ്യയുടെയും ചരിത്രപരമായ മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്താൻ പാടുള്ളൂ എന്നാണ് നിയമം. ഷാരൂഖ് ഖാനും കുടുംബവും മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലികമായി ബാന്ദ്രയിലെ മറ്റൊരു വീട്ടിലാണ് താമസം.

"നിർമ്മാണത്തിനെതിരെ യാതൊരു പരാതിയുമില്ല. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിയമപരമായി തന്നെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്" എന്നാണ് പരിശോധനയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനി പ്രതികരിച്ചത്. മന്നത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു . നവീകരണവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ഉടൻ സമർപ്പിക്കും. അനുമതി ലഭിച്ച രേഖകളെല്ലാം ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ സ്റ്റാഫ് അറിയിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ വൈ പി സിംഗ് പറയുന്നത് ഇങ്ങനെയാണ്, "പൈതൃക കെട്ടിടങ്ങളുടെ നിയമങ്ങൾ അനുസരിച്ച് മന്നത്തിന്റെ ലേഔട്ടിൽ പ്രധാന കെട്ടിടം വില്ല വിയന്ന ആണ്. പിന്നീട് അതിന്റെ പേര് മാറ്റുകയായിരുന്നു. 2005-ൽ ഏഴ് നിലകളുള്ള ഒരു കെട്ടിടം പണിതു. അക്കാലത്ത് ഭൂപരിഷ്ക്കരണ നിയമം മറികടക്കാൻ വേണ്ടി ഷാരൂഖ് ഖാനും ഗൗരി ഖാനും 12 ചെറിയ ഫ്ലാറ്റുകൾക്ക് അനുമതി വാങ്ങി പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് ഒരു വലിയ ഫ്ലാറ്റ് ആക്കി മാറ്റുകയായിരുന്നു."

"മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് നടക്കില്ല. ഭൂപരിഷ്ക്കരണ നിയമം ഇപ്പോൾ നിലവിലില്ലെങ്കിലും, ആ നിയമം നിലവിലുണ്ടായിരുന്ന സമയത്ത് എടുത്ത തീരുമാനങ്ങൾ ഇപ്പോഴും പരിഗണിക്കാവുന്നതാണ്. അതിനാൽ, മന്നത്തിന്റെ ഉടമസ്ഥർ ഉടൻ തന്നെ 12 ചെറിയ ഫ്ലാറ്റുകൾ ആക്കി മാറ്റണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാവണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+