ഷാരൂഖ് ഖാന് കുരുക്ക്, മന്നത്തിന്റെ നവീകരണം പാതിയിൽ, നിയമലംഘനത്തിന് അന്വേഷണം
മുംബൈ: നടൻ ഷാരൂഖ് ഖാന്റെ ഏറെ പ്രശസ്തമായ മുംബൈയിലെ വസതിയായ മന്നത്ത് പുതുക്കി പണിയുന്നത് വാർത്തയായിരുന്നു. എന്നാൽ മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. ബാന്ദ്രയിൽ കടൽ തീരത്തുള്ള മന്നത്തിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ തീരദേശ പരിപാലന നിയമങ്ങളുടെ ലംഘനമാണെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ താരത്തിനെതിരെ അന്വേഷണം ആരംഭിച്ചു.
വിവരാവകാശ പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. തീരദേശ മേഖലയിലെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് നിർമ്മാണം നടക്കുന്നതെന്നാണ് പ്രധാന ആരോപണം. സ്ഥലത്ത് ബിഎംസി ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന നടത്തി. തീരദേശ പരിപാലന നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

വനവകുപ്പ് ഉദ്യോഗസ്ഥരും ബിഎംസിയുടെ ഉദ്യോഗസ്ഥരും കെട്ടിട നിർമ്മാണ പദ്ധതി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. ആവശ്യമായ എല്ലാ അനുമതി രേഖകളും ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ പ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചു. വനംവകുപ്പിനെ സഹായിക്കുക മാത്രമാണ് തങ്ങളുടെ ജോലിയെന്നും മറ്റ് കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും ബിഎംസി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 21-ന് രാവിലെ 11 മണിക്കകം പരിശോധനാ റിപ്പോർട്ട് പരാതിക്കാരന് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അംഗീകൃത പ്ലാനുകളിൽ നിന്ന് എന്തെങ്കിലും മാറ്റങ്ങളുണ്ടോ അല്ലെങ്കിൽ അനധികൃത നിർമ്മാണം നടന്നിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകും. മന്നത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആരംഭിച്ചത്. പ്രധാന ബംഗ്ലാവിന് അടുത്തുള്ള കെട്ടിടത്തിലേക്ക് രണ്ട് നിലകൾ കൂടി കൂട്ടിച്ചേർക്കുന്നുണ്ട്.
വില്ലാ വിയന്ന എന്നായിരുന്നു മന്നത്തിന്റെ പഴയ പേര്. ഇത് ഗ്രേഡ് III പൈതൃക സ്വത്ത് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, വാസ്തുവിദ്യയുടെയും ചരിത്രപരമായ മൂല്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ മാത്രമേ വരുത്താൻ പാടുള്ളൂ എന്നാണ് നിയമം. ഷാരൂഖ് ഖാനും കുടുംബവും മന്നത്തിലെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ താൽക്കാലികമായി ബാന്ദ്രയിലെ മറ്റൊരു വീട്ടിലാണ് താമസം.
"നിർമ്മാണത്തിനെതിരെ യാതൊരു പരാതിയുമില്ല. എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിയമപരമായി തന്നെയാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്" എന്നാണ് പരിശോധനയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദാദ്ലാനി പ്രതികരിച്ചത്. മന്നത്തിൽ പരിശോധന നടത്തിയിട്ടുണ്ടെന്ന് വനവകുപ്പ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു . നവീകരണവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ഉടൻ സമർപ്പിക്കും. അനുമതി ലഭിച്ച രേഖകളെല്ലാം ഹാജരാക്കാമെന്ന് ഷാരൂഖ് ഖാന്റെ സ്റ്റാഫ് അറിയിച്ചതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ വൈ പി സിംഗ് പറയുന്നത് ഇങ്ങനെയാണ്, "പൈതൃക കെട്ടിടങ്ങളുടെ നിയമങ്ങൾ അനുസരിച്ച് മന്നത്തിന്റെ ലേഔട്ടിൽ പ്രധാന കെട്ടിടം വില്ല വിയന്ന ആണ്. പിന്നീട് അതിന്റെ പേര് മാറ്റുകയായിരുന്നു. 2005-ൽ ഏഴ് നിലകളുള്ള ഒരു കെട്ടിടം പണിതു. അക്കാലത്ത് ഭൂപരിഷ്ക്കരണ നിയമം മറികടക്കാൻ വേണ്ടി ഷാരൂഖ് ഖാനും ഗൗരി ഖാനും 12 ചെറിയ ഫ്ലാറ്റുകൾക്ക് അനുമതി വാങ്ങി പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് ഒരു വലിയ ഫ്ലാറ്റ് ആക്കി മാറ്റുകയായിരുന്നു."
"മുൻസിപ്പൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഇത് നടക്കില്ല. ഭൂപരിഷ്ക്കരണ നിയമം ഇപ്പോൾ നിലവിലില്ലെങ്കിലും, ആ നിയമം നിലവിലുണ്ടായിരുന്ന സമയത്ത് എടുത്ത തീരുമാനങ്ങൾ ഇപ്പോഴും പരിഗണിക്കാവുന്നതാണ്. അതിനാൽ, മന്നത്തിന്റെ ഉടമസ്ഥർ ഉടൻ തന്നെ 12 ചെറിയ ഫ്ലാറ്റുകൾ ആക്കി മാറ്റണം. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാവണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications