കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിഹിതബന്ധം; എഞ്ചി. കോളേജ് ഡയറക്ടറെ കൊന്നു കുഴിച്ചുമൂടി

  • By Anwar Sadath
Google Oneindia Malayalam News

ദുര്‍ഗ്: കാണാതായി 42 ദിവസത്തിനുശേഷം എഞ്ചിനീയറിങ് കോളേജ് ഡയറക്ടറുടെ മൃതദേഹം കണ്ടെത്തി. ഛത്തീസ്ഗഡ് ദുര്‍ഗിലെ ശങ്കരാചാര്യ എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ അഭിഷേക് മിശ്രയുടെ മൃതദേഹമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്മൃതി നഗര്‍ ഏരിയയിലെ ഒരു ബംഗ്ലാവിനടുത്ത് ആറടി താഴ്ചയില്‍ കുഴിയെടുത്ത് മൂടിയ നിലയിലായിരുന്നു മൃതദേഹം.

സംഭവത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്തെ ബിസിനസുകാരന്‍ വൈശാഖ് ജെയ്ന്‍, ഇയാള്‍ അമ്മാവന്‍, സുഹൃത്ത് എന്നിവരാണ് പിടിയിലായവര്‍. വൈശാഖിന്റെ ഭാര്യയുമായി അഭിഷേകിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

deadbody

എസ്പി വീരേന്ദ്ര സത്പതി ആണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. അഭിഷേകിനെ തട്ടിക്കൊണ്ടുപോയതാകുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടക്കത്തില്‍ പോലീസ് അന്വേഷണം. എന്നാല്‍, പണം ആവശ്യപ്പെട്ട് ആരും വിളിക്കാതിരുന്നതോടെയാണ് അന്വേഷണ സംഘം മറ്റുവഴികളിലേക്ക് തിരിഞ്ഞത്.

നവംബര്‍ 9നാണ് അഭിഷേകിനെ കാണാതാകുന്നത്. അന്വേഷണത്തിനിടെ റായ്പുര്‍ വിഐപി ഏരിയയില്‍ നിന്നും അഭിഷേകിന്റെ കാര്‍ പോലീസ് കണ്ടെടുത്തിരുന്നു. ഫോണ്‍ ചെയ്തു വിളിച്ചു വരുത്തിയശേഷം അഭിഷേകിനെ സംഘം കൊലപ്പെടുത്തിയതാകാനാണ് സാധ്യത. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

English summary
Shankracharya engineering college director Killed over extra-marital affair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X