'പോയി ഇന്ത്യ-പാകിസ്താന്‍ മത്സരം കാണൂ, വളരെ പ്രധാനപ്പെട്ട പോരാട്ടമാണ്': ചോദ്യം രാഷ്ട്രീയം, കളി പറഞ്ഞ് ശശി തരൂർ
കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടി നേതൃത്വവുമായുള്ള വിള്ളല്‍ സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ശശി തരൂർ എംപി. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെയും പ്രശംസിച്ചതിനെ തുടർന്ന് പാർട്ടി നേതാക്കള്‍ക്കിടയില്‍ നിന്നും ഉയർന്ന് വരുന്ന വിമർശനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോള്‍ ദുബായില്‍ നടക്കുന്ന ഇന്ത്യ-പാക് ഐ സി സി ചാമ്പ്യൻസ് ട്രോഫി മത്സരം പോയി കാണൂ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ പ്രതികരണം.
'ഇന്ന് ഒരു പ്രധാന മത്സരമാണ്, പോയി മത്സരം കാണൂ' മാധ്യമപ്രവർത്തകരോട് ശശി തരൂർ പറഞ്ഞു. നിങ്ങള്‍ക്കും പാർട്ടിക്കും ഇടയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലേയെന്ന് മാധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചപ്പോള്‍ 'ഒന്നും പറയാനില്ല' എന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ സിപിഐ (എം) സർക്കാരിന്റെ വികസന നയങ്ങളെയും പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെയും പ്രശംസിച്ചതുമുതൽ നിരവധി കോൺഗ്രസ് നേതാക്കളിൽ നിന്നും രൂക്ഷമായ വിമർശനമാണ് തരൂർ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഫെബ്രുവരി 14 ന് ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ ഡി എഫ് സർക്കാർ കേരള സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്തതിനെ ശശി തരൂർ വലിയ രീതിയില്‍ പ്രശംസിച്ചിരുന്നു. തരൂരിന്റെ പ്രസ്താവന ഇടത് നേതാക്കള്‍ സ്വാഗതം ചെയ്തപ്പോള്‍ സ്വന്തം പാർട്ടിയില്‍ നിന്നും വലിയ വിമർശനങ്ങള്‍ക്കും ഇടയാക്കി. വിമർശനം ശക്തമായപ്പോള്‍ ചെറിയ മയപ്പെടുത്തല്‍ വരുത്തിയെങ്കിലും തന്റെ നിലപാടില്‍ നിന്നും ഇതുവരെ അദ്ദേഹം പുറകോട്ട് പോകാനും തയ്യാറായിട്ടില്ല.
'കേരളത്തിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗം എന്ന നിലയിൽ, സ്റ്റാർട്ടപ്പ് മേഖലയുടെ വളർച്ചയിലൂടെ വ്യാവസായിക ഭൂപ്രകൃതിയുടെ പരിവർത്തനം എന്ന പ്രത്യേക വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ ഈ ലേഖനം എഴുതിയത്. ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, ഈ മാറ്റത്തിന് തുടക്കമിട്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് അംഗീകരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു' എന്ന് മാത്രമായിരുന്നു തരൂരിന്റെ തിരുത്ത്
അതേസമയം, ഏറ്റവും അവസാനമായി ദി ഇന്ത്യൻ എക്‌സ്‌പ്രസിന്റെ പോഡ്‌കാസ്റ്റിന് നല്‍കിയ തരൂരിന്റെ അഭിമുഖവും വലിയ രീതിയില്‍ വിവാദമായിട്ടുണ്ട്. വികസന വിഷയത്തിലെ വിവാദം കത്തിനില്‍ക്കയോണ് പാർട്ടി നേതൃത്വത്തെ രൂക്ഷമായ രീതിയില്‍ വിമർശിച്ചുകൊണ്ടുള്ള അഭിമുഖവും വരുന്നത്. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് മാർഗങ്ങൾ മുന്നിലുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുന്നു.
'കേരളത്തിലെ കോൺഗ്രസിൽ ഒരു നേതാവിന്റെ അഭാവമുണ്ട്. പാർടി അത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ താൻ പാർടിക്കൊപ്പം ഉണ്ടാകും. ഇല്ലെങ്കിൽ, എനിക്ക് എന്റെതായ കാര്യങ്ങൾ ചെയ്യാനുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരളത്തിൽ കോണ്‍ഗ്രസ് മൂന്നാം തവണയും കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരും' ശശി തരൂർ അഭിമുഖത്തില്‍ പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications