മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം !! തിരിഞ്ഞ് കൊത്തുന്നത് ആരെന്നല്ലേ?!
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം.
മുംബൈ: നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ മോദി കേള്‍ക്കാത്ത പഴികളില്ല. മോദിഭക്തരും ബിജെപിക്കാരുമൊഴികെ നാട്ടുകാരെല്ലാം പഴി പറയുന്ന സ്ഥിതിയിലെത്തിയിരുന്നു കാര്യങ്ങള്‍. അന്‍പത് ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാവുമെന്ന ഉറപ്പ് മോദിജി മറന്നേ പോയി.
നോട്ട് നിരോധനത്തിന്റെ പേരില്‍ സഖ്യകക്ഷികളും മോദിക്കെതിരെ തിരിഞ്ഞ് കൊത്തിത്തുടങ്ങുന്നു. ശിവസേനയാണ് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെത് എന്നാണ് ശിവസേനയുടെ വിമര്‍ശനം.

ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊരാളാണ് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് മോദിസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്.

കള്ളപ്പണം തടയാനെന്നു പറഞ്ഞ് കൊണ്ടുവന്ന നോട്ട് നിരോധനം മൂലം ദരിദ്രരും സാധാരണക്കാരും തൊഴിലില്ലാത്തവരുമായ ജനങ്ങളാണ് ദുരിതത്തിലായത് എന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. നോട്ട് മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ യുവതി തുണിയുരിഞ്ഞ സംഭവത്തോടുള്ള പ്രതികരണമായാണ് സാമ്നയിലെ മുഖപ്രസംഗം.

ഈ യുവതി അടക്കമുള്ള ഇന്ത്യന്‍ ജനതയുടെ ദുരിതം കാണാന്‍ കണ്ണില്ലാത്ത സര്‍ക്കാരിന്റെത് കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണമാണെന്നാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത നിര്‍ഭയ ദുരന്തമാണ് ദില്ലിയിലെ സംഭവമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ദില്ലിയില്‍ തുണിയുരിഞ്ഞ യുവതിയുടേത് ദേശസ്നേഹ പ്രകടനമാണ് എന്നു കരുതുന്നവര്‍ താലിബാന് ഡോക്ടറുടെ അടുത്ത ചികിത്സ തേടണം. എന്തെന്നാല്‍ താലിബാനില്‍ മാത്രമാണ് സ്ത്രീകള്‍ ഇത്രയും ദുരിതം നേരിടുന്നത് എന്നും സാമ്ന കുറ്റപ്പെടുത്തുന്നുണ്ട്.

എന്‍ഡിഎയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷി തന്നെ ഇത്രയും രൂക്ഷമായി വിമര്‍ശനമുന്നയിക്കുന്നത് മോദി സര്‍ക്കാരിന് കാര്യമായ ക്ഷീണമുണ്ടാക്കുന്നതാണ്. 2014ലെ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് ശേഷം മഹാരാഷ്ട്രയിലെ ബിജെപിയും ശിവസേനയും അത്ര രമ്യതയിലല്ല.

മമതാ ബാനര്‍ജിയുമായി ചേര്‍ന്ന നോട്ട് നിരോധനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും ശിവസേന പങ്കാളിത്തം അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ ശിവസേന നേതാക്കള്‍ പതിവായി വിമര്‍ശനമുന്നയിക്കാറുമുണ്ട്. എന്തായാലും പുതിയ നീക്കം വഴി ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications