മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം !! തിരിഞ്ഞ് കൊത്തുന്നത് ആരെന്നല്ലേ?!
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. മോദിയുടേത് പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണം.
മുംബൈ: നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ മോദി കേള്‍ക്കാത്ത പഴികളില്ല. മോദിഭക്തരും ബിജെപിക്കാരുമൊഴികെ നാട്ടുകാരെല്ലാം പഴി പറയുന്ന സ്ഥിതിയിലെത്തിയിരുന്നു കാര്യങ്ങള്‍. അന്‍പത് ദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാവുമെന്ന ഉറപ്പ് മോദിജി മറന്നേ പോയി.
നോട്ട് നിരോധനത്തിന്റെ പേരില്‍ സഖ്യകക്ഷികളും മോദിക്കെതിരെ തിരിഞ്ഞ് കൊത്തിത്തുടങ്ങുന്നു. ശിവസേനയാണ് തുടക്കമിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയിലെ ഏറ്റവും മോശം ഭരണമാണ് മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെത് എന്നാണ് ശിവസേനയുടെ വിമര്‍ശനം.

ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളിലൊരാളാണ് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് മോദിസര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമുള്ളത്.

കള്ളപ്പണം തടയാനെന്നു പറഞ്ഞ് കൊണ്ടുവന്ന നോട്ട് നിരോധനം മൂലം ദരിദ്രരും സാധാരണക്കാരും തൊഴിലില്ലാത്തവരുമായ ജനങ്ങളാണ് ദുരിതത്തിലായത് എന്ന് മുഖപ്രസംഗം വിമര്‍ശിക്കുന്നു. നോട്ട് മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് ദില്ലിയിലെ റിസര്‍വ് ബാങ്ക് ഓഫീസിന് മുന്നില്‍ യുവതി തുണിയുരിഞ്ഞ സംഭവത്തോടുള്ള പ്രതികരണമായാണ് സാമ്നയിലെ മുഖപ്രസംഗം.

ഈ യുവതി അടക്കമുള്ള ഇന്ത്യന്‍ ജനതയുടെ ദുരിതം കാണാന്‍ കണ്ണില്ലാത്ത സര്‍ക്കാരിന്റെത് കഴിഞ്ഞ പതിനായിരം വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണമാണെന്നാണ് ശിവസേന കുറ്റപ്പെടുത്തുന്നത്. സര്‍ക്കാര്‍ സ്പോണ്സര് ചെയ്ത നിര്‍ഭയ ദുരന്തമാണ് ദില്ലിയിലെ സംഭവമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്.

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. ദില്ലിയില്‍ തുണിയുരിഞ്ഞ യുവതിയുടേത് ദേശസ്നേഹ പ്രകടനമാണ് എന്നു കരുതുന്നവര്‍ താലിബാന് ഡോക്ടറുടെ അടുത്ത ചികിത്സ തേടണം. എന്തെന്നാല്‍ താലിബാനില്‍ മാത്രമാണ് സ്ത്രീകള്‍ ഇത്രയും ദുരിതം നേരിടുന്നത് എന്നും സാമ്ന കുറ്റപ്പെടുത്തുന്നുണ്ട്.

എന്‍ഡിഎയുടെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യകക്ഷി തന്നെ ഇത്രയും രൂക്ഷമായി വിമര്‍ശനമുന്നയിക്കുന്നത് മോദി സര്‍ക്കാരിന് കാര്യമായ ക്ഷീണമുണ്ടാക്കുന്നതാണ്. 2014ലെ നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കത്തിന് ശേഷം മഹാരാഷ്ട്രയിലെ ബിജെപിയും ശിവസേനയും അത്ര രമ്യതയിലല്ല.

മമതാ ബാനര്‍ജിയുമായി ചേര്‍ന്ന നോട്ട് നിരോധനത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിലും ശിവസേന പങ്കാളിത്തം അറിയിച്ചിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെതിരെ ശിവസേന നേതാക്കള്‍ പതിവായി വിമര്‍ശനമുന്നയിക്കാറുമുണ്ട്. എന്തായാലും പുതിയ നീക്കം വഴി ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുകയാണ്.
-
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications