പെൺകുട്ടികൾ ദേവതയെപ്പോലെ; മാറ് മറയ്ക്കാൻ പാടില്ല, തമിഴ്നാട്ടിലെ വ്യത്യസ്തമായ ആചാരം
കോവൈ പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലിലാണ് ഈ പെൺകുട്ടികളുടെ വീഡിയോ വന്നത്.
മധുര: തമിഴ്നാട്ടിലെ മധുരയിൽ പെൺകുട്ടികളെ ദേവതകളാക്കുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടg. സംഭവം വിവാദമായതോടെ പെൺകുട്ടികൾ മാറ് മറയുന്ന വസ്ത്രം ധരിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചിട്ടുണ്ട്. ദേവതകളെ പോലെ അലങ്കരിച്ച ഏഴ് പെൺകുട്ടികളുടെ ഫോട്ടോ പുറത്തുവന്നതോടെയാണ് വിവരം പുറം ലോകം അറിഞ്ഞത്.കോവൈ പോസ്റ്റ് എന്ന ഓൺലൈൻ പോർട്ടലിലാണ് ഈ പെൺകുട്ടികളുടെ വീഡിയോ വന്നത്.
വിവാഹം കഴിഞ്ഞ സ്ത്രീകൾക്കും രക്ഷയില്ല; കണ്ടാൽ തീർന്നു, ബന്ധുവിന്റെ വെളിപ്പെടുത്തൽ
ആഭരണങ്ങൾ മത്രം കൊണ്ട് മാറ് മറച്ച രീതിയിലാണ് പെൺകുട്ടികൾ. ക്ഷേത്രത്തിലി വർഷതോറും നടത്തി വരുന്ന ആചാരത്തിൻറെ ഭാഗമായി ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തിൽ 15 ദിവസം ഇവർ തമാസിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാത്രമേ ക്ഷേത്രത്തിലേക്ക് അയക്കുകയുള്ളു.ഇതൊരു പുരാതന ആചാരമാണിതെന്നും മാതാപിതാക്കൾ മക്കളെ സ്വമേധയാൽ അയക്കുകയാണെന്നും മധുര കലക്ടർ കെ. വീര രാഘവ റാവു പറഞ്ഞു. പെൺകുട്ടികൾ ഉപദ്രവിക്കപ്പെടില്ലെന്ന് ഉറപ്പുവരുത്താൻ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടതായി കലക്ടർ അറിയിച്ചു. അവർക്ക് അവരുടെ വസ്ത്രങ്ങൾക്ക് മേൽ ആഭരണങ്ങൾ ധരിക്കാമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഇവിടെ ഇതുവരെ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും കുട്ടികളെ ദേവതകളെപ്പോലായണ് കാണുന്നതെന്നും കലക്ടർ പറഞ്ഞു. 60 ൽ അധികം ഗ്രാമങ്ങളാണ് പെൺകുട്ടികളെ ദേവതകളാക്കുന്ന ചടങ്ങിൽ പങ്കെടുക്കുക.