ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍..ഐപിഎസ് ഉദ്യോഗസ്ഥന് തെളിവു നശിപ്പിച്ചെന്ന് സിബിഐ
മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ക് ഏറ്റുമുട്ടല്‍ ഐപിഎസ് ഉദ്യോഗസ്ഥന് തെളിവ് നശിപ്പിച്ചെന്ന് സിബിഐ. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ കുടുക്കിയത് മുതിര്‍ന്ന ഉദ്യോഗസ്ഥരെന്ന് ആരോപണം. രാജസ്ഥാന് പോലീസ് ഉദ്യോഗസ്ഥനായ അബ്ദുള്‍ റഹ്മാനാണ് ഷൊറാബുദ്ദീന്‍ ഷെയ്ഖിനെ വെടി വച്ചത്. റഹ്മാനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐആര്‍നെതിരെ പരാതി നല്‍കിയിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും അനുമാനമോ ഊഹങ്ങളോ ഇല്ലാതെയാണ് ഇത്തരത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിബിഐ പ്രത്യേക കോടതിയിലും പരാതി ആവര്‍ത്തിക്കുകയാണ് റഹ്മാന്.
ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെയും തുളസീറാം പ്രജാപതിയുടെയും ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ അന്തിമ വാദം കേള്‍ക്കവെയാണ് കേസില്‍ പ്രതിയായ അബ്ദുള്‍ റെഹ്മാന്റെ പരാതി.കേസില്‍ എഫ്ഐആര്‍ രജിസറ്റര്‍ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ആഴ്ച്ചയും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു.രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ശരിയെന്ന് പറയാന്‍ നിരവധി പേര് സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കിയ ഐപിഎസ് ഉദ്യോഗസ്ഥന് രാജ്കുമാര് പാണ്ഡ്യന്റെ ഗണ്മാനായ വ്യക്തി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സമ്മര്‍ദം മൂലമാണെന്ന് പറയുന്നു.

അതേ സമയം തുളസീറാം പ്രജാപതിയെ വെടിവച്ചെന്ന് സിബിഐ കണ്ടെത്തിയ ആശിഷ് പാണ്ഡ്യ സ്വയരക്ഷയ്ക്കായാണ് തുളസീറാമിനെ വെടിവച്ചതെന്ന് പറയുന്നു.ഇടതു കൈയില്‍ തുളസീറാം വെടിവച്ചതോടെയാണ് നിര്‍ബന്ധിതനായ് സ്വയരക്ഷയ്ക്കായി തുളസീറാമിനെ വെടിവച്ചതെന്ന് ആശിഷ് പറയുന്നു.
മൂന്നു ബുള്ളറ്റുകളാണ് പ്രജാപതിയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.എന്നാല്‍ അത് പാണ്ഡ്യയുടെ തോക്കിലെ ബുള്ളറ്റുകളാണോ എന്ന് ഇതുവരെ കണ്ടെത്തിയില്ലെന്നും പോലീസ് കൗണ്‍സില്‍ പറയുന്നു. തുളസീറാം സ്വയം വെടിവച്ചതാണോ എന്നും പോലീസ് കൗണ്‍സില്‍ വാദിക്കുന്നു.
ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര ഐപിഎസ് ഉദ്യോഗസ്ഥന് വിപുല്‍ അഗര്‍വാളിനോട് അവധിയിലായിരുന്ന പാണ്ഡ്യയെ തുളസീറാം പ്രജാപതി ഏറ്റുമുട്ടലിനായി വിളിച്ചുവരുത്തുകയായിരുന്നു.അഗര്‍വാള്‍ ലീവ് റെക്കോര്‍ഡുകള്‍ നശിപ്പിച്ചു എന്നും സിബിഐ പറയുന്നു.എന്നാല്‍ താന്‍ ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നതിന് യാതോരു തെളിവുമില്ലെന്ന് പാണ്ഡ്യ പറയുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications