വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവം; മനേക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Recommended Video

സുല്‍ത്താന്‍പൂര്‍: കേന്ദ്ര മന്ത്രി മനേകാ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് മജിസ്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മുസ്ലീം വോട്ടര്‍മാരോട് തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അവരുടെ ആവശ്യങ്ങള്‍ നിരാകരിക്കുമെന്ന് ക്യാമറയുടെ മുന്നില്‍ പറഞ്ഞ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കും. ''ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു, ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് എന്നെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന്, പിന്തുണച്ചില്ലെങ്കില്‍ ഞാന്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിക്കും'' ഇതായിരുന്നു ബിജെപി നേതാവ് കൂടിയായ മനേകയുടെ വാക്കുകള്‍.
''ഈ വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് കാരണം കാണിക്കല്‍ നോട്ടീസ് അവര്‍ക്ക് അയച്ചിട്ടുണ്ട് കൂടാതെ ഒരു റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സമര്‍പ്പിച്ചതായി അഡീഷണല്‍ ചീഫ് ഇലക്ഷന് ഓഫീസര്‍ ബി ആര് തിവാരി പറഞ്ഞു.

വാക്കുകള്‍ വളച്ചൊടിച്ചെന്ന്
തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന് മനേക ഗാന്ധി പ്രതികരിച്ചു. 'ഞാന്‍ മുസ്ലിംകളെ സ്നേഹിക്കുന്നു, ബിജെപിയുടെ ന്യൂനപക്ഷ സെല്ലിനോട് യോഗം വിളിക്കാന്‍ ഞാനാണ് നിര്‍ദ്ദേശിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ എന്തായാലും വിജയിക്കുമെന്നും അതിനാല്‍ അവരുടെ പങ്കളിത്തം ഉറപ്പു വരുത്തണമെന്നും മാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും മനേക പറഞ്ഞു.
സുല്‍ത്താന്‍പൂരിലെ ടര്ബഖാനി പ്രദേശത്ത് നടത്തിയ പ്രസംഗത്തില്‍ മൂന്ന് മിനിറ്റ് നീളുന്ന ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വന്‍ പ്രചാരം നേടിയിട്ടുണ്ട്.

കാര്യങ്ങള്‍ തകിടം മറിയും
'ഇത് പ്രധാനമാണ്, ഞാന്‍ വിജയിച്ച് കൊണ്ടിരിക്കുകയാണ്, ജനങ്ങളുടെ സ്നേഹത്തിന്റെയും പിന്തുണയുമാണ് എന്റെ വിജയത്തിന്റെ കാരണം. പക്ഷെ എന്റെ വിജയത്തില്‍ മുസ്ലീങ്ങളുടെ പിന്തുണയില്ലെങ്കില്‍ അത് നല്ലൊരു അനുഭവമാകില്ല. കാര്യങ്ങളെല്ലാം പിന്നെ തകിടം മറിയും. പിന്നെ തൊഴിലിനായി മുസ്ലീങ്ങള്‍ എന്റെ അടുത്തേക്ക് വന്നാല്‍ ഞാന്‍ അത് പരിഗണിക്കുകയേ ഇല്ല. നമ്മള് ചെയ്യുന്നതേ തിരിച്ച് കിട്ടൂ. അങ്ങനെയല്ലേ? നമ്മളെല്ലാവരും മഹാത്മ ഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? എപ്പോഴും ജനങ്ങള്‍ക്ക് നല്‍കുകയും തിരഞ്ഞെടുപ്പില്‍ തോല്ക്കുകയുമല്ല വേണ്ടത്. നിങ്ങളുടെ പിന്തുണ ഉണ്ടായാലും ഇല്ലെങ്കിലും ഞാന്‍ വിജയിക്കുക തന്നെ ചെയ്യും''. ഇതായിരുന്നു മനേകയുടെ വാക്കുകള്‍.

മറിച്ച് വേദനയും ദുഃഖവും മാത്രമെന്ന്
'' ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു, പക്ഷേ നിങ്ങള്‍ക്ക് ഞാന്‍ വേണം. അതിന് അടിത്തറ ഇടാനുള്ള ഒരു അവസരമാണിത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഈ ബൂത്തില്‍ നിന്നും 100 വോട്ട് അല്ലെങ്കില്‍ 50 വോട്ടാണ് ലഭിക്കുന്നത്. പിന്നീട് തൊഴിലിനായി നിങ്ങള്‍ എന്റെ അടുക്കലേക്ക് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വിഭജനം എനിക്ക് തോന്നില്ല. മറിച്ച് വേദനയും ദുഃഖവും, സ്നേഹവും മാത്രമേ ഉണ്ടാകുകയുള്ളൂ. അതിനാല്‍ ഇത് നിങ്ങളുടെ അവസരമാണ്. മേനക കൂട്ടിച്ചേര്‍ത്തു.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications