സിദ്ധരാമയ്യ ഒഴിയുന്നു... ശിവകുമാര്‍ മുഖ്യമന്ത്രിപദത്തിലേക്ക്, അവകാശവാദവുമായി ജര്‍ക്കിഹോളിയും
ബെംഗളൂരു: കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന. നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്തിയത്. ഉപമുഖ്യമന്ത്രി ശിവകുമാറുമായി അധികാരം പങ്കിടല്‍ കരാര്‍ ഉണ്ട് എന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പ്രതികരിച്ച രീതിയില്‍ നിന്നും തീര്‍ത്തും വിഭിന്നമായാണ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
മുന്‍പ് അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയൊന്നുമില്ല എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം താനും ശിവകുമാറും തമ്മില്‍ അധികാരം പങ്കിടല്‍ ക്രമീകരണം ഉണ്ടെന്ന് അംഗീകരിക്കുകയും ഏത് മാറ്റത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന അന്തിമതീരുമാനം അംഗീകരിക്കുമെന്നുമായിരുന്നു സിദ്ധരാമയ്യ പറഞ്ഞത്.

പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുമെന്ന് ശിവകുമാറും അടുത്തിടെ പറഞ്ഞിരുന്നു. 2023 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് അധികാരം പങ്കിടല്‍ എന്ന ഫോര്‍മുലയും ഉയര്‍ന്ന് വന്നത്. സിദ്ധരാമയ്യയെ കൂടാതെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഇതോടെയാണ് ഹൈക്കമാന്റ് ഇടപെട്ട് 30 മാസത്തെ അധികാരം പങ്കിടല്‍ ക്രമീകരണം നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദത്തില്‍ 30 മാസം പൂര്‍ത്തിയാക്കാനാണ് സിദ്ധരാമയ്യ ഒരുങ്ങുന്നത്. നേരത്തേ അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത് വലിയ വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു. ശിവകുമാറിനെ കൂടാതെ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണെറിയുന്നുണ്ട്. രണ്ട് കൂട്ടരുടേയും അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം ഇതിലെല്ലാം ആത്യന്തികമായി ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. അതേസമയം എസ്സി/എസ്ടി ക്ഷേമ പരിപാടികള്‍ക്കായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തെന്ന ബിജെപിയുടെ ആരോപണങ്ങളിലും സിദ്ധരാമയ്യ പ്രതികരിച്ചു. ബിജെപിയുടേത് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ മാത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തെന്നും എസ്സി/എസ്ടി സമുദായങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ആരോപിച്ചിരുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications