Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉക്രൈന്‍- റഷ്യ തര്‍ക്കത്തില്‍ മൗനം; മ്യാന്‍മറില്‍ ജാഗ്രത വേണമെന്ന് ക്വാഡ് യോഗത്തില്‍ ഇന്ത്യ

മെല്‍ബണ്‍: ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ ഉക്രൈന്‍-റഷ്യ തര്‍ക്കത്തില്‍ മൗനം പാലിച്ച് ഇന്ത്യ. വെള്ളിയാഴ്ച മെല്‍ബണില്‍ നടന്ന അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ഉക്രൈന്‍ വിഷയത്തില്‍ ഇന്ത്യ നയതന്ത്രപരമായ മൗനം പുലര്‍ത്തിയത്. യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍, ജാപ്പനീസ് വിദേശകാര്യ മന്ത്രി യോഷിമാസ ഹയാഷി, ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരാണ് ക്വാഡ് യോഗത്തില്‍ പങ്കെടുത്തത്. യോഗത്തില്‍ റഷ്യ- ഉക്രെയ്ന്‍ തര്‍ക്കവും മ്യാന്‍മര്‍ പ്രശ്‌നവും ചര്‍ച്ചയായി. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ കലാപത്തിന്റെ വെല്ലുവിളി ചൂണ്ടിക്കാണിച്ച ജയശങ്കര്‍ ഒരു കുട്ടിയുള്‍പ്പെടെ കേണലും കുടുംബവും കൊല്ലപ്പെട്ട സമീപകാല സംഭവം പങ്കുവെച്ചു.

ദേശീയ ഉപരോധങ്ങള്‍ക്ക് ഇന്ത്യ എതിരാണെന്നും എന്നാല്‍ കര അതിര്‍ത്തി പങ്കിടുന്നതിനാല്‍ രാജ്യം മ്യാന്‍മറില്‍ നിന്ന് വെല്ലുവിളി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉക്രൈന്‍ ആക്രമിക്കാനുള്ള റഷ്യന്‍ ഭീഷണിയെക്കുറിച്ച് അദ്ദേഹം പൂര്‍ണ്ണമായ നയതന്ത്ര മൗനം പാലിച്ചു. അതേസമയം റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ആന്റണി ബ്ലിങ്കണ്‍ പറഞ്ഞു. ഉക്രൈന്‍ അതിര്‍ത്തിയില്‍ പുതിയ സൈന്യം എത്തുന്നതോടെ അവിടെ എപ്പോള്‍ വേണമെങ്കിലും ഒരു അധിനിവേശം ആരംഭിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഓസ്‌ട്രേലിയയും വിഷയത്തില്‍ പ്രതികരിച്ചു. ഉക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക അധിനിവേശത്തില്‍ വളരെ ആഴത്തിലുള്ള ആശങ്കകള്‍ പങ്കുവെക്കുന്നു. കൂടാതെ 'ഉക്രെയ്‌നിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതയ്ക്കും വേണ്ടിയുള്ള ഓസ്ട്രേലിയയുടെ ശക്തമായ പിന്തുണ ഇതോടൊപ്പം അറിയിക്കുന്നു, വിദേശകാര്യ മന്ത്രി പെയ്ന്‍ പറഞ്ഞു.

1

ക്വാഡ് മീറ്റിംഗില്‍ ഉക്രെയ്ന്‍ ചര്‍ച്ച ചെയ്തതായും 'പരമാധികാരവും പ്രദേശിക സമഗ്രതയും' ജപ്പാന്‍ എപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും ജപ്പാന്‍ വിദേശകാര്യ മന്ത്രി ഹയാഷി പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും അടുത്തിടെ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ ആര്‍ക്കും എതിരല്ലെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത പ്രസ്താവനയുടെ ഭാഗമായിരുന്നില്ല ഉക്രെയ്ന്‍ വിഷയം. അതേസമയം മ്യാന്‍മര്‍ വിഷയത്തില്‍ യോഗം സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. മ്യാന്‍മറിലെ പ്രതിസന്ധിയെക്കുറിച്ച് ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്, അക്രമം അവസാനിപ്പിക്കാനും വിദേശികള്‍ ഉള്‍പ്പെടെ ഏകപക്ഷീയമായി തടവിലാക്കപ്പെട്ട എല്ലാവരുടെയും മോചനത്തിനും തടസ്സമില്ലാത്ത മാനുഷിക പ്രവേശനത്തിനും ആഹ്വാനം ചെയ്യുന്നു.

2

മ്യാന്‍മറില്‍ പരിഹാരം തേടാനുള്ള ആസിയാന്‍ ശ്രമങ്ങള്‍ക്കുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും സമവായം അടിയന്തിരമായി നടപ്പിലാക്കാനും മ്യാന്‍മറിനെ ജനാധിപത്യത്തിന്റെ പാതയിലേക്ക് വേഗത്തില്‍ തിരികെ കൊണ്ടുവരാനും സൈനിക ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അക്രമം അവസാനിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. മ്യാന്‍മറില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും രാജ്യം മറ്റൊരു ദിശയിലേക്ക് നീങ്ങി എന്നതും നമ്മെയെല്ലാം വിഷമിപ്പിക്കുന്ന കാര്യമാണ്. നാമെല്ലാവരും, മ്യാന്‍മറിലെ ആസിയാന്‍ നിലപാടിനെയും പ്രശ്‌നത്തില്‍ ഇടപെടാനുള്ള അവരുടെ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ജയശങ്കര്‍ പറഞ്ഞു.

3

പ്രാദേശിക സമഗ്രത, പരമാധികാരം, നിയമവാഴ്ച, സുതാര്യത, അന്താരാഷ്ട്ര സമുദ്രങ്ങളിലെ നാവിഗേഷന്‍ സ്വാതന്ത്ര്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം ഉയര്‍ത്തിപ്പിടിക്കാനുള്ള പങ്കിട്ട കാഴ്ചപ്പാടാണ് തങ്ങള്‍ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് തീവ്രവാദ പ്രോക്‌സികളുടെ ഉപയോഗത്തെ തങ്ങള്‍ അപലപിക്കുകയും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും യോഗം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. തീവ്രവാദ ശൃംഖലകളെയും അവയെ നിലനിര്‍ത്തുന്ന അടിസ്ഥാന സൗകര്യങ്ങളെയും സാമ്പത്തിക മാര്‍ഗങ്ങളെയും തകര്‍ക്കുക. കൂടാതെ അതിര്‍ത്തി കടന്നുള്ള ഭീകരരുടെ നീക്കം തടയുക.

Recommended Video

cmsvideo
    Captain Rohit Sharma- India's first-ever ODI series triumph over West Indies | Oneindia Malayalam
    4

    ഈ സാഹചര്യത്തില്‍, തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്നില്ലെന്നും അത്തരം ആക്രമണങ്ങളിലെ കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും തങ്ങള്‍ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. 26/11 മുംബൈ, പത്താന്‍കോട്ട് ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഭീകരാക്രമണങ്ങളെ തങ്ങള്‍ അപലപിക്കുന്നു. ക്വാഡ് രാജ്യങ്ങള്‍ കൂട്ടായി 500 ദശലക്ഷത്തിലധികം വാക്സിന്‍ ഡോസുകള്‍ ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+