വീണ്ടും യെച്ചൂരി; സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ... കേരള ഘടകത്തിന് തിരിച്ചടി
ഹൈദരാബാദ്: സിപിഎം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തന്നെ തുടരും. ഹൈദരാബാദിൽ ചേർന്ന കേന്ദ്ര കമ്മറ്റിയോഗം ഏകകണ്ഠമായാണ് യെച്ചൂരിയെ തിരഞ്ഞെടുത്ത്. 95 അംഗങ്ങളെയാണ് കേന്ദ്ര കമ്മറ്റിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് എം വി ഗോവിന്ദന്‍മാസ്റ്ററും കെ രാധാകൃഷണനും കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമായി ചീഫ് എഡിറ്ററുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവും കേരള നിയമസഭയുടെ മുന്‍ സ്പീക്കറുമാണ് കെ രാധാകൃഷ്ണന്‍. എസ്ആർപി പോളിറ്റ് ബ്യൂറോയിൽ തുടരും. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാളായ വിഎസ് അച്യുതാനന്ദന്റെ പിന്തുണയോടെയാണ് യെച്ചൂരി പക്ഷം കാരാട്ട് പക്ഷത്തെ വെട്ടിനിരത്തിയത്.
സീതാറാം യച്ചൂരിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട്പക്ഷം രംഗത്തിറങ്ങിയെങ്കിലും പിന്തുണ ലഭിച്ചിരുന്നില്ലെന്ന് വ്യക്തമാണ്. കേരളത്തില്‍ നിന്ന് എംവി ഗോവിന്ദനും കെ രാധാകൃഷ്ണനും കേന്ദ്രകമ്മറ്റിയില്‍ എത്തിയതിന് പകരമായി പികെ ഗുരുദാസിനെ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. പുതുതായി തിരഞ്ഞെടുക്കുന്നവരില്‍ ബംഗാളില്‍ നിന്ന് മൂന്ന് പേരുണ്ട്. കേരള ഘടകം ഉള്‍ക്കൊള്ളുന്ന കാരാട്ട് പക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദമാണ് എസ്.രാമചന്ദ്രപിള്ളയെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാത്തത്. അതേസമയം വിഎസ് അച്യുതാന്ദന്‍ കേന്ദ്രകമ്മറ്റിയില്‍ ക്ഷണിതാവായി തുടരും.