ഹണിട്രാപ്പ്: മടിക്കേരിയില്‍ കോളജ് വിദ്യാര്‍ഥിനിയുള്‍പ്പെടെ ആറുപേര്‍ പിടിയിൽ..
മടിക്കേരി: മടിക്കേരിയില്‍ പ്രവാസിയായ യുവാവിനെ പെണ്‍കെണിയില്‍ കുടുക്കി പണം തട്ടിയ കേസില്‍ ബിരുദ വിദ്യാര്‍ഥിനിയായ പതിനട്ടുകാരി ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. നാലുപേര്‍ ഒളിവിലാണ്. കുടക് എരുമാട് സ്വദേശികളായ മുഹമ്മദ് അസറുദീന്‍ (24), അബൂബക്കര്‍ സിദ്ദീഖ് (34), അസൈനാര്‍ (27), ഇര്‍ഷാദ് അലി (27), എറണാകുളത്തെ കടയില്‍ ജോലി ചെയ്യുന്ന എ.എ സമീര്‍ (21), മടിക്കേരിയിലെ വനിത കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ സുഹൈല ബീവി (18) എന്നിവരാണ് കുടക് ജില്ലാക്രൈംബ്രാഞ്ചിന്റെ വലയിലായത്.
കശ്മീരിൽ വധിച്ചതിൽ ഉന്നത ഹിസ്ബുൾ കമാൻഡോയും: ജയ് ഹിന്ദ് മുഴക്കി സൈനികർ!!
ഗള്‍ഫില്‍ നിന്നും ലീവിനു നാട്ടില്‍ എത്തിയ എരുമാട് സ്വദേശിയെ സുഹൃത്ത് അസൈനാര്‍ വീട് നിര്‍മാണ ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ കുശാല്‍ നഗറില്‍ വച്ച് തെറ്റിദ്ദരിപ്പിച്ച് കുശാല്‍ നഗറിലെ ഹോട്ടലില്‍ മുറിയെടുപ്പിക്കുകയും ഭീഷണിപ്പെടുത്തി യുവതിയുടെ കൂടെനിര്‍ത്തി ഫോട്ടോ എടുക്കുകയുമായിരുന്നു. ശേഷം മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ മറ്റുപ്രതികള്‍ ചാനലുകളിലും പത്രങ്ങളിലും വരാതാരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. മൂന്നു ലക്ഷത്തോളം രൂപ കൈപ്പറ്റി വീïും പണം ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണത്തിനു ജില്ലാക്രൈംബ്രാഞ്ച് പൊലിസ് സൂപ്രï് ഡോ. എസ്.പി സുമന്‍ പട്‌നേക്കര്‍, ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ എം. മഹേഷ്, എ.എസ്.ഐ ഹമീദ്, ബി.എല്‍ യോഗേഷ്, എം.എന്‍ നിരഞ്ജന്‍, വി.വൈ വെങ്കിടേഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.