കൊലപാതകത്തിന് മുന്‍പ് സിയ, കേതനില്‍ നിന്ന് 1 കോടി രൂപ കൈക്കലാക്കി; പണം കാമുകനൊപ്പം ജീവിക്കാന്‍

കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേതനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതിശ്രുത വധു സിയ ഗോയല്‍ വിവാഹ ഷോപ്പിംഗിനെന്ന വ്യാജേന കേതന്റെ പക്കല്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. ഇതിന് ശേഷമാണ് സിയ കേതന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഉടമ കൂടിയായ 26 കാരന്‍ കേതന്‍ ജൂണ്‍ 18 നാണ് കൊല്ലപ്പെടുന്നത്.

കേതന്റെ പ്രതിശ്രുത വധു സിയ ഗോയല്‍ (20), കാമുകന്‍ ചേതന്‍ ചൗധരി (22) എന്നിവര്‍ കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക മാത്രമല്ല കേതനില്‍ നിന്ന് വലിയൊരു തുക തട്ടിയെടുക്കുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. കേതനെ വകവരുത്തിയ ശേഷം ചേതന്‍ ചൗധരിയെ വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടിയായിരുന്നു ഈ പണം സ്വന്തമാക്കിയത് എന്നാണ് പൊലീസ് പറയുന്നത്.

Siya Goyal

വിവാഹത്തിനുള്ള ഷോപ്പിംഗിനെന്ന വ്യാജേനയാണ് സിയ ഗോയല്‍ കേതന്‍ അഗര്‍വാളില്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയത്. ഈ പണം പിന്നീട് ചേതന്‍ ചൗധരിക്ക് കൈമാറി. തന്റെ കരിയറും ബിസിനസും സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നതിനായി സിയ മുഴുവന്‍ തുകയും ചേതന് നല്‍കുകയായിരുന്നു. സാമ്പത്തികമായി ദുര്‍ബലമായ പശ്ചാത്തലത്തില്‍ നിന്നുള്ളയാളായതിനാല്‍, സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും വേണമെന്ന് ചൗധരി ഗോയലിനോട് പറഞ്ഞിരുന്നു.

മൂന്ന് വര്‍ഷത്തിന് ശേഷം വിവാഹം കഴിക്കാനായിരുന്നു പദ്ധതി. കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തിന് ശേഷം, സംശയം ഒഴിവാക്കാന്‍ സിയ ഗോയല്‍ മൂന്ന് വര്‍ഷം അവിവാഹിതയായി തുടരാമെന്ന് സമ്മതിച്ചിരുന്നു. ചൗധരി സാമ്പത്തികമായി സുരക്ഷിതനാകുകയും കേസ് പൊതുജനശ്രദ്ധയില്‍ നിന്ന് മങ്ങുകയും ചെയ്യുമ്പോള്‍ വിവാഹിതരാകാം എന്നതായിരുന്നു ഇരുവരുടേയും പദ്ധതി.

സൂക്ഷ്മപരിശോധനയില്‍ നിന്ന് രക്ഷപ്പെടാനും ഒടുവില്‍ ഗോയലിന്റെ കുടുംബത്തില്‍ നിന്ന് സ്വീകാര്യത നേടാനുമുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഈ സമയക്രമമെന്ന് അന്വേഷകര്‍ പറയുന്നു. ജൂണ്‍ 18 ന് പൂനെയിലെ ലോഹഗഡ് കോട്ടയില്‍ വെച്ചാണ് അഗര്‍വാളിനെ സിയ ഒരു പാറക്കെട്ടില്‍ നിന്ന് തള്ളിയിടുകയും കൊലപ്പെടുത്തുകയും ചെയ്തത്. ചേതന്റെ സഹായത്തോടെയായിരുന്നു ഈ കൃത്യം.

ജൂണ്‍ 18 ന് സിയയും കേതനും ലോഹഗഡിലെത്തിയപ്പോള്‍ അവരെ പിന്തുടര്‍ന്ന് ചേതനും അവിടെ എത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിയ ഗോയലിനെയും അഗര്‍വാളിനെയും പിന്തുടരുമ്പോള്‍ ചൗധരി തന്റെ സാന്നിധ്യം മറയ്ക്കാന്‍ വളരെയധികം ശ്രദ്ധിച്ചിരുന്നു. പൂനെയില്‍ നിന്ന് ലോഹഗഡ് കോട്ടയിലേക്ക് ഏകദേശം 90 കിലോമീറ്റര്‍ അകലെയ്ക്ക് കാറിന് പകരം ഒരു സ്‌കൂട്ടറില്‍ അദ്ദേഹം മനഃപൂര്‍വ്വം സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു.

ടോള്‍ പ്ലാസയില്‍ കാര്‍ കണ്ടെത്താനാകും എന്നതിനാലാണ് കാറിന് പകരം സ്‌കൂട്ടര്‍ തിരഞ്ഞെടുത്തത്. ഈ സ്‌കൂട്ടര്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. കേതനെ മലഞ്ചെരിവില്‍ നിന്ന് തള്ളിയിടുന്നതിന് അര മണിക്കൂര്‍ മുമ്പ് സിയ, ചേതനെ ഫോണില്‍ വിളിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മെയ് അവസാനത്തോടെ തന്നെ കൊലപാതക പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും ജൂണ്‍ 14 ന് ഗോയല്‍ ആദ്യം അഗര്‍വാളിനെ ഒരു പാറക്കെട്ടില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അഗര്‍വാള്‍ ഒരു കുറ്റിക്കാട്ടില്‍ പിടിച്ച് സ്വയം രക്ഷിച്ചതിനാല്‍ പദ്ധതി പരാജയപ്പെട്ടു. ജൂണ്‍ 18 ന് രണ്ടാമത്തെ ശ്രമത്തില്‍, അഗര്‍വാള്‍ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ചൗധരി അവരെ പിന്തുടരാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+