രാഹുല്‍ ഗാന്ധി അനാവശ്യമായി യുപിഎ സര്‍ക്കാരില്‍ ഇടപെട്ടു, വിവാദം കത്തിച്ച് മുന്‍ വിദേശകാര്യ മന്ത്രി!
മൈസൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വമ്പന്‍ ആരോപണങ്ങളുമായി മുന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണ. അടുത്തിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. രാഹുല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണഘടനാ സ്ഥാപനം പോലെ പ്രവര്‍ത്തിച്ചെന്നും എസ്എം കൃഷ്ണ വെളിപ്പെടുത്തി. അതേസമയം തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് രാഹുലിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന പരാമര്‍ശമാണ് പുറത്തുവന്നിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ വന്‍ സമ്മര്‍ദമാണ് രാഹുല്‍ നല്‍കിയിരുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം നിരവധി ആരോപണങ്ങള്‍ രാഹുലിനെതിരെ അദ്ദേഹം ഉന്നയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. കൃഷ്ണയുടെ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. നേരത്തെ തന്നെ മന്മോഹനെ മുന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ് ഭരണം നിയന്ത്രിച്ചു എന്ന പരാതിയുണ്ടായിരുന്നു.

ഭരണഘടനാ അതോറിറ്റി
താന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത് എന്തിനാണെന്ന് എല്ലാവരും ചോദിച്ചിരുന്നു. സത്യാവസ്ഥ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൊണ്ടാണെന്നാണ് പറയാനുള്ളത്. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിനുള്ളിലും ഭരണഘടനാ അതോറിറ്റിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നെ അലോസരപ്പെടുത്തിയിരുന്നു. അധിക കാലം പാര്‍ട്ടിക്കുള്ളില്‍ നില്ക്കാന് അതുകൊണ്ട് തന്നെ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്മോഹന് പലതും അറിഞ്ഞില്ല
മന്മോഹന് സിംഗ് പ്രധാനമന്ത്രിയെന്ന നിലയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിലെ പല കാര്യങ്ങളും അദ്ദേഹം അറിഞ്ഞിരുന്നില്ല. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം പോലും അദ്ദേഹത്തിനില്ലായിരുന്നു. ആ സമയത്ത് രാഹുല്‍ പാര്‍ട്ടിയില്‍ ആരുമല്ലായിരുന്നു. ജനറല്‍ സെക്രട്ടറി പദവി പോലും അപ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. 80 കഴിഞ്ഞവര്‍ മത്സരിക്കാന്‍ യോഗ്യരല്ലെന്നായിരുന്നു ഒരു തീരുമാനം. ഇത് വന്ന ഉടനെയാണ് ഞാന്‍ രാജി സമര്‍പ്പിച്ചത് ബാംഗ്ലൂരേക്ക് മടങ്ങിയതെന്നും കൃഷ്ണ പറഞ്ഞു.

മന്ത്രിസ്ഥാനം രാജിവെക്കുമായിരുന്നു
യുപിഎ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് ലഭിച്ച വിദേശകാര്യ മന്ത്രി സ്ഥാനം രാജിവെക്കാന്‍ പലതവണ ആലോചിച്ചതാണ്. അത്രയ്ക്ക് സമ്മര്‍ദമാണ് രാഹുല്‍ ഓരോ മന്ത്രിമാര്‍ക്കും നല്‍കിയിരുന്നത്. രാഹുല്‍ ആര്‍ക്കും മറുപടി നല്കാന് ബാധ്യസ്ഥനായിരുന്നില്ല. പാര്‍ലമെന്റിലോ കോണ്‍ഗ്രസിന്റെ ഭരണസമിതിയിലോ അദ്ദേഹം ഒരുകാര്യവും സംസാരിച്ചിരുന്നില്ല. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംപിമാരെയും എംഎല്‍എമാരെയും സംരക്ഷിക്കുന്ന ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ സംസാരിച്ചത് ഇത്തരം അഹങ്കാരം കാരണമാണെന്നും കൃഷ്ണ പറഞ്ഞു.

സഖ്യകക്ഷികള്‍ക്ക് നിയന്ത്രണമില്ല
കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ക്ക് മേല്‍ ഒരു നിയന്ത്രണവുമില്ലായിരുന്നു. ഇതാണ് അഴിമതികള്‍ വര്‍ധിക്കാന്‍ കാരണമായത്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത്, കല്‍ക്കരി അഴിമതികളൊക്കെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായത് പാര്‍ട്ടിയില്‍ നല്ല നേതാക്കളില്ലാത്തത് കൊണ്ടാണ്. പ്രധാനമന്ത്രിക്ക് സര്‍ക്കാരില്‍ നിയന്ത്രണം ഇല്ലാത്ത അവസ്ഥയായിരുന്നു. രാഹുലിന് കാര്യമായ ഒന്നും ചെയ്യാന്‍ അറിയില്ലെന്നും, നിയന്ത്രണം ഏറ്റെടുക്കാന്‍ മാത്രമാണ് അറിയുന്നതെന്നും കൃഷ്ണ ആരോപിച്ചു.

തിരിച്ചടിച്ച് കോണ്‍ഗ്രസ്
കൃഷ്ണയില്‍ നിന്ന് ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം നുണയാണ്. കൃഷ്ണയോട് ഉണ്ടായിരുന്ന അവസാര തരി ആദരവും ഇതോടെ നഷ്ടമായിരിക്കുകയാണ്. കൃഷ്ണയെ പോലൊരാള്‍ ഇത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നു.സ്വന്തം പ്രതിച്ഛായക്കാണ് ഇതിലൂടെ തിരിച്ചടിയുണ്ടാവുക. കൂടുതല്‍ പദവി മോഹിച്ചാണ് അദ്ദേഹം ബിജെപിയിലെത്തിയത്. കോണ്‍ഗ്രസില്‍ അധികാര മോഹം അദ്ദേഹത്തിനുണ്ടായിരുന്നെന്നും ഗുണ്ടുറാവു പറഞ്ഞു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം












Click it and Unblock the Notifications