കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ഗരറ്റ് ആല്‍വയെ പുറത്താക്കാന്‍ ആന്റണി കരുനീക്കി, മുഖ്യമന്തി കസേര പോയ പകയോ?

  • By Muralidharan
Google Oneindia Malayalam News

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ മാത്രമല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ കെ ആന്റണിക്കെതിരെയും നിശിതമായ വിമര്‍ശനമാണ് മാര്‍ഗരറ്റ് ആല്‍വ തന്റെ ആത്മകഥയായ കറേജ് ആന്റ് കമ്മിറ്റ്‌മെന്റില്‍ നടത്തുന്നത്. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ഏ കെ ആന്റണി ശ്രമം നടത്തി എന്നാണ് ആരോപണം. അതിന് കാരണമായി പറയുന്നതോ ഏ കെ ആന്റണിക്ക് മുഖ്യമന്ത്രിക്കസേര നഷ്ടപ്പെട്ട സംഭവവും.

2004 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കേരളത്തില്‍ തോറ്റ് തുന്നം പാടിയതോടെയാണ് മുഖ്യമന്ത്രിയായിരുന്ന ഏ കെ ആന്റണിക്ക് രാജിവെക്കേണ്ടി വന്നത്. സംഭവം പഠിക്കാനായി പാര്‍ട്ടി നിര്‍ദേശപ്രകാരം കേരളത്തിലെത്തിയത് താനായിരുന്നു. കേരളത്തിലെ നേതാക്കളുടെ നിര്‍ദേശ പ്രകാരം നേതൃമാറ്റത്തിന് ശുപാര്‍ശ ചെയ്തു. തങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സോണിയാ ഗാന്ധി നേതൃമാറ്റത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.

ak-antony

എന്നാല്‍ ഏ കെ ആന്റണിക്ക് മുഖ്യമന്ത്രി കസേര നഷ്ടമായതിന് പിന്നില്‍ താനാണ് എന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരുന്നത് എന്ന് മാര്‍ഗരറ്റ് ആല്‍വ പറയുന്നു. തന്നോട് ക്ഷമിക്കാന്‍ ഏ കെ ആന്റണി ഒരിക്കലും തയ്യാറായില്ല. സോണിയ ഗാന്ധിയും താനും തമ്മില്‍ നടന്ന ഒരു കൂടിക്കാഴ്ചയ്ക്കിടെ ഏ കെ ആന്റണിയോട് മുഷിഞ്ഞ് സംസാരിക്കേണ്ട സ്ഥിതിയും തനിക്ക് ഉണ്ടായിട്ടുണ്ട് എന്നും അവര്‍ ഓര്‍ക്കുന്നു.

കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും സോണിയാ ഗാന്ധിയുടെ നിയന്ത്രണത്തിലാണ്. തീരുമാനങ്ങള്‍ എടുക്കുന്നതും സോണിയാ ഗാന്ധിയാണ്. തനിക്ക് മന്ത്രിസ്ഥാനം കിട്ടാതിരുന്നത് പിന്നില്‍ സോണിയാ ഗാന്ധിയും ഏ കെ ആന്റണിയുമാണ് എന്നും മാര്‍ഗരറ്റ് ആല്‍വ പറയുന്നു. എ ഐ സി സി ജോയിന്റ് സെക്രട്ടറിയായിരുന്ന ആല്‍വ ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളില്‍ ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
The decison by then Narasimha Rao government to appeal against a Delhi High court order quashing the Bofors case linking Rajiv Gandhi had deepened Sonia Gandhi's suspicion over Rao, escalating friction between the two, says veteran Congress leader Margaret Alva.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X