ഉറി ഭീകരാക്രമണം: കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 17 ജവന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം കശ്മീര്‍ സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള പാക് ശ്രമമെന്ന് റിപ്പോര്‍ട്ട്. നിയന്ത്രണ രേഖയ്ക്ക് സമീപത്തുള്ള സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ കശ്മീരിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുവാനുള്ള പാകിസ്താന്റെ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന വിവരം.
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി സൈന്യവുമായുള്ള ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ 80 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. കശ്മീര്‍ താഴ് വരയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്തുന്നതിന് പിന്നില്‍ പാകിസ്താനുള്ള താല്‍പ്പര്യങ്ങള്‍ വെളിപ്പെട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍.

ജൂലൈ എട്ടിന് കശ്മീര്‍ താഴ് വരയില്‍ ആരംഭിച്ച സംഘര്‍ഷത്തിന് പാകിസ്താനില്‍ നിന്ന് ഫണ്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ സൂചനകള്‍ ലഭിച്ചിരുന്നു.

പാകിസ്താനില്‍ നിന്ന് കോടിക്കണക്കിന് ഹവാല പണമാണ് കശ്മീരിലെ സംഘര്‍ഷത്തിന് പിന്നിലെന്നും യുവാക്കളെ സൈന്യത്തിനെതിരെ പോരാടാന്‍ പ്രേരിപ്പിച്ചതെന്നും ഒടുവില്‍ കണ്ടെത്തിയിരുന്നു. ദില്ലിയിലെത്തിയ ഹവാല പണമാണ് കശ്മീരിലെത്തിയതെന്നും ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു.

കശ്മീര്‍ ജനത അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പാകിസ്താന് ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും പാകിസ്താനില്‍ ബലോച് അഭയാര്‍ത്ഥികള്‍ക്ക് നേരെ പാകിസ്താന് നടത്തിവന്നിരുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യയും ഐക്യരാഷ്ട്ര സഭയെ അറിയിച്ചിരുന്നു.

സ്വാതന്ത്ര്യ ദിനത്തില്‍ ബലോചുകളുടെ പോരാട്ടത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബലോച് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെ കശ്മീരികളെ ആയുധമാക്കുന്ന പാക് നയം തന്നെയാണ് ഇന്ത്യ ബലോച് വിഷയത്തിലും സ്വീകരിച്ചിട്ടുള്ളത്.

സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് നാല് ഫിദായീന്‍ ഭീകരരെന്ന് കരുതുന്നവരെ സൈന്യം വധിച്ചത്.

സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് നടത്താനിരുന്ന റഷ്യ- അമേരിക്ക സന്ദര്‍ശനം റദ്ദാക്കിയിരുന്നു. രാജ്നാഥ് സിംഗിന്റെ റഷ്യാ- അമേരിക്ക സന്ദര്‍ശനത്തോടുള്ള പാക് പ്രതിഷേധമാണ് ആക്രമണമെന്നും ആരോപണമുണ്ട്.

ജനുവരിയില്‍ പഞ്ചാബിലെ അതീവസുരക്ഷാ മേഖലയായ വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും നുഴഞ്ഞുകയറി ആക്രമണം നടത്തിയ അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications