ലോക്സഭ നിരന്തരം തടസ്സപ്പെടുന്നു; സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് അതൃപ്തി, സഭാ നടപടികളില്‍ പങ്കെടുക്കില്ല?
ന്യൂഡല്‍ഹി: പാര്‍ലമെന്റ് നിരന്തരം തടസ്സപ്പെടുന്നതില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അതൃപ്തി. അദ്ദേഹം സഭാ നടപടികളില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുമെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷ-ഭരണ എംപിമാരുടെ നടപടികളിലാണ് ലോക്സഭാ സ്പീക്കര്‍ അതൃപ്തിയറിയിച്ചിരിക്കുന്നത്. ഇരുവിഭാഗവും പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നുവെന്നും, മാന്യതയില്ലാതെ പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇനിയുള്ള സെഷനുകളില്‍ അദ്ദേഹം പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഭയുടെ മാന്യതയ്ക്ക് നിരക്കുന്ന രീതിയില്‍ ഇരുവിഭാഗവും പെരുമാറിയാല്‍ മാത്രമേ സഭാ നടപടികളില്‍ ഇനി പങ്കെടുക്കൂ എന്ന നിലപാടിലാണ് സ്പീക്കര്‍. അതേസമയം ഇന്ന് സഭാ നടപടികള്‍ ആരംഭിച്ച സമയത്ത് സ്പീക്കറുടെ സീറ്റില്‍ ഓം ബിര്‍ള ഉണ്ടായിരുന്നില്ല. എന്നാല്‍ സഭയില്‍ പതിവ് പോലെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇതോടെ ലോക്സഭ രണ്ട് മണിവരെ ആദ്യം പിരിഞ്ഞു.

അതിന് ശേഷം വീണ്ടും പ്രതിഷേധം ഉയര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. പ്രതിപക്ഷമാണ് ഇന്ന് പ്രതിഷേധത്തില്‍ മുന്നില്‍ നിന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ സംസാരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതുവരെ ഈ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂരിലെ സാഹചര്യത്തില്‍ വിശദീകരണം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം ഇന്ന് ലോക്സഭയില്‍ സ്പീക്കര്‍ക്ക് പകരം ബിജെപി എംപി കിരിത് സോളങ്കിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്. പ്രതിപക്ഷ അംഗങ്ങളോട് ബഹളം നിര്‍ത്തണമെന്ന് സോളങ്കി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബഹളം അവസാനിക്കാത്തതിനെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. ഡല്‍ഹി ഓര്‍ഡിനന്‍സ് ഇന്നായിരുന്നു ലോക്സഭയില്‍ അവതരിപ്പിക്കേണ്ടത്. എന്നാല്‍ സഭ പിരിഞ്ഞതോടെ ഇന്ന് അത് ചര്‍ച്ചയ്ക്ക് വന്നില്ല. വോട്ടെടുപ്പും നടന്നില്ല. പ്രതിപക്ഷം ഡല്‍ഹി ഓര്‍ഡിനന്‍സില്‍ അടക്കം സര്‍ക്കാരിനെതിരെ പ്രതിഷേധത്തിലാണ്. രാജ്യസഭയില്‍ വിവിധ കക്ഷികള്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടുമുണ്ട്.
പ്രതിപക്ഷത്തിന്റെയും, ട്രഷറി ബെഞ്ചിന്റെയും പെരുമാറ്റത്തില്‍ സ്പീക്കര്‍ കടുത്ത അതൃപ്തിയിലാണ്. ചൊവ്വാഴ്ച്ച ബില്‍ പാസാക്കുന്നതിനിടെയുള്ള ഇവരുടെ പെരുമാറ്റത്തെ തുടര്‍ന്നാണ് സ്പീക്കര്‍ വിട്ടുനിന്നതെന്നാണ് സൂചന. പ്രതിപക്ഷത്തെയും, ട്രഷറി ബെഞ്ചിനെയും സ്പീക്കര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് ശരിയല്ലെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സംസാരിക്കാതെ പ്രശ്നം അവസാനിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സംസാരിക്കും. അതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications