ബിഹാറിന് പ്രത്യേക പദവി അല്ലെങ്കിൽ പാക്കേജ്; ബജറ്റിൽ കണ്ണുനട്ട് ജെഡിയു..മറിച്ചെങ്കിൽ മുന്നണി വിടുമോ?
ഡൽഹി: കേന്ദ്ര ബജറ്റിൽ ബിഹാറിന് കേന്ദ്രസർക്കാർ കാത്തുവെച്ചിരിക്കുന്നത് എന്ത് എന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. പ്രത്യേക പദവിയെന്ന ജെ ഡു യുവിന്റെ ആവശ്യം കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ തള്ളിയിരുന്നു. 2012 ലെ ഇന്റർ മിനിസ്റ്റീരിയൽ ഗ്രൂപ്പ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നിരുന്നാലും പ്രത്യേക പദവി എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ജെഡിയു.
ലോക്സഭ തിരഞ്ഞടുപ്പിന് പിന്നാലെ എൻ ഡി എ സർക്കാരിനെ പിന്തുണച്ചപ്പോൾ തന്നെ ബിഹാറിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ജെ ഡി യു മുന്നോട്ട് വെച്ചിരുന്നു. മുന്നണിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത് തന്നെ പ്രത്യേക പദവി എന്ന ഉറപ്പിൻമേലാണെന്നും നേതാക്കൾ പറയുന്നു. ഒഡീഷ, ആന്ധ്ര പ്രദേശ്, എന്നീ സംസ്ഥാനങ്ങളും സമാനമായ ആവശ്യം ഉന്നയിക്കുന്നുണ്ട്.

ചില സംസ്ഥാനങ്ങൾക്ക് നേരത്തേ എൻഡിസി പ്രത്യേക പദവി നൽകിയിട്ടുണ്ട്. കടന്നുചെല്ലാൻ ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങൾ, കുറഞ്ഞ ജനസാന്ദ്രത, ജനസംഖ്യയുടെ കൂടുതൽ ഭാഗം ഗോത്ര വിഭാഗങ്ങൾ, അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിൽ തന്ത്രപരമായ സ്ഥാനം, സാമ്പത്തികവും സാങ്കേതികവുമായി പിന്നാക്കാവസ്ഥ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക പദവി നൽകുന്നതിൽ പരിഗണിക്കുന്നത്. നേരത്തേ ബിഹാറിന്റെ പ്രത്യേക പദവിയെന്ന ആവശ്യം പഠിച്ച മന്ത്രിതല സംഘം 2012 മാർച്ച് 30 ന് സമർപ്പിച്ച റിപ്പോർട്ടിൽ ബിഹാറിനെ പ്രത്യേക പദവിക്കായി പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഇപ്പോൾ കേന്ദ്രം ജെ ഡി യുവിന്റെ ആവശ്യം തള്ളുന്നത്. വേണമെങ്കിൽ ബജറ്റിൽ പ്രത്യേക സാമ്പത്തിക പാക്കേജ് പരിഗണിക്കാമെന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി അറിയിച്ചിരിക്കുന്നത്.
അതേസമയം കേന്ദ്രം നിലപാട് വ്യക്തമാക്കിയതോടെ ജെ ഡി യുവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആർ ജെ ഡി. നിതീഷ് തന്റെ മനസ്സാക്ഷിയും ആത്മാവും ബീഹാറിന്റെ ജനങ്ങളുടെ അഭിലാഷവും വിറ്റുവെന്നാണ് ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തിയത്. നിതീഷ് കുമാർ ഉടൻ രാജിവെയ്ക്കണമെന്നും ലാലു പ്രസാദ് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ ജെ ഡി യുവിന്റെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ അത് മുന്നണിയിൽ കല്ലുകടിയുണ്ടാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിലെ സാഹചര്യത്തിൽ ജെ ഡി യുവിന്റെ പിന്തുണ എൻ ഡി എയ്ക്ക് കൂടിയേ തീരു. അതുകൊണ്ട് തന്നെ ബജറ്റിൽ എന്തായിരിക്കും ബിഹാറിനായി കേന്ദ്രം കരുതിവെച്ചിരിക്കുന്നതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. തിരിച്ചടി ഉണ്ടായാൽ മുന്നണിക്കുള്ള പിന്തുണ ജെ ഡി യു പിൻവലിക്കുമോയെന്ന ചർച്ചകളും ഉയരുന്നുണ്ട്. എന്നാൽ മുന്നണിയിൽ തുടരാൻ തന്നെയാണ് തീരുമാനെന്ന സൂചനയാണ് നിതീഷ് കുമാർ നൽകുന്നത്.
-
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്ണവില വീണ്ടും താഴ്ന്നു; സ്വര്ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications