Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയിച്ചു, പക്ഷേ വിവാഹത്തിന് സമ്മതിച്ചില്ല; മലയാളി യുവാവിനെ കാമുകി ഉറക്കഗുളിക നല്‍കി കത്തിച്ചു

ബെംഗളൂരുവില്‍ പാരാമെഡിക്കല്‍ പഠനത്തിനെത്തിയ ശ്രുതി മന്‍സൂറുമായി അടുപ്പത്തിലാവുകയായിരുന്നു

ബെംഗളൂരു: മൂന്ന് വര്‍ഷം പ്രണയിച്ച യുവാവ് വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ചപ്പോള്‍ കാമുകി കൊന്നു. കൊല്ലപ്പെട്ടത് മലയാളി .യുവാവാണ്. സംഭവം നടന്നത് ബെംഗളൂരുവിലും.

21 വയസ്സുള്ള മലയാളി യുവാവാണ് കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ ഒരു ലോഡ്ജ് മുറിയില്‍ വച്ചായിരുന്നു സംഭവം. മന്‍സൂര്‍ എന്നാണ് യുവാവിന്റെ പേര്

മൈസൂരു സ്വദേശിനിയും ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയും ആയ ശ്രുതിയെ ആണ് പോലീസ് കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. തന്ത്രപൂര്‍വ്വം നടത്തിയ ആ കൊലപാതകം ഇങ്ങനെ ആയിരുന്നു...

 പ്രണയം

പ്രണയം

മന്‍സൂറും ശ്രുതിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ബെംഗളൂരുവില്‍ പാര മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആണ് ശ്രുതി.

 ചായക്കട

ചായക്കട

ചായക്കട നടത്തി വരികയായിരുന്നു മന്‍സൂര്‍. മജെസ്റ്റിക്കില്‍ ആയിരുന്നു ഇയാളുടെ കട.

 വിവാഹം

വിവാഹം

പ്രണയത്തിലായിരുന്നെങ്കിലും ശ്രുതിയുടെ വിവാഹ അഭ്യര്‍ത്ഥന മന്‍സൂര്‍ തള്ളിക്കളഞ്ഞത്രെ. ഇതോടെ ശ്രുതി മാനസികമായി തളര്‍ന്നതായി പറയുന്നു.

 വിളിച്ചുവരുത്തി

വിളിച്ചുവരുത്തി

ഒടുവില്‍ ശ്രുതി തന്നെ കോട്ടണ്‍ പേട്ടിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് മന്‍സൂറിനെ വിളിച്ച് വരുത്തി. ഒരിക്കല്‍ കൂടി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. എന്നാല്‍ ഇത്തവണയും മന്‍സൂര്‍ അക്കാര്യം നിരസിച്ചു.

 കൊലപാതകം

കൊലപാതകം

ഇതേ തുടര്‍ന്ന് ശ്രുതി മന്‍സൂറിന് ജ്യൂസില്‍ ഉറക്ക ഗുളിക ചേര്‍ത്ത് നല്‍കി. അതിന് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

 പുറത്തിറങ്ങി

പുറത്തിറങ്ങി

മുറിയില്‍ തീ അതി ശക്തമായി പടര്‍ന്നുതുടങ്ങിയപ്പോള്‍ ശ്രുതി പുറത്തിറങ്ങി. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടിയിരുന്നു.

 ആത്മഹത്യാശ്രമമെന്ന്

ആത്മഹത്യാശ്രമമെന്ന്

രണ്ട് പേരും ചേര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് ശ്രുതി ആദ്യം പോലീസിനോട് പറഞ്ഞത്. തളര്‍ന്ന അവസ്ഥയിലായിരുന്നു ശ്രുതി അപ്പോള്‍ ഉണ്ടായിരുന്നത്.

 ശ്രുതിയും കഴിച്ചു

ശ്രുതിയും കഴിച്ചു

ആത്മഹത്യ ചെയ്യുന്നതിന് വേണ്ടി ശ്രുതിയും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവരെ ആശപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 സമ്മതിച്ചു

സമ്മതിച്ചു

ചികിത്സയ്ക്ക് ശേഷം വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശ്രുതി കൊലപാതകത്തിന്റെ കാര്യം സമ്മതിച്ചത്. നവംബര്‍ 28 ന് ആയിരുന്നു സംഭവം നടന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+