മണിക്കൂറുകളോളം പിടിച്ചിട്ട് ശ്രമിക്ക് ട്രെയിനുകൾ; നൽകിയത് പഴയകിയ ഭക്ഷണം, പ്രതിഷേധിച്ച് തൊഴിലാളികൾ
ദില്ലി; കുടിയേറ്റ തൊഴിലാളികൾക്കായുള്ള ശ്രമിക് ട്രെയിനുകളിൽ ഭക്ഷണം നൽകാത്തും മണിക്കൂറുകളോളം ട്രെയിൻ പിടിച്ചിടുന്നതിലും വ്യാപക പ്രതിഷേധം. കിഴക്കൻ ഉത്തർപ്രദേശിലേക്കും ബിഹാറിലേക്കും പോകുന്ന ട്രെയിനുകൾ കഴിഞ്ഞ ദിവസം10 മണിക്കൂറോളം വൈകിയത് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ തൊഴിലാളികൾ റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. തങ്ങൾക്ക് മോശം ഭക്ഷണമാണ് അധികൃതർ നൽകിയതെന്നും തൊഴിലാളികൾ പറയുന്നു.
ഭക്ഷണം എവിടെ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നാണ് ബീഹാറിലേക്കാണ് ട്രെയിൻ പുറപ്പെട്ടത്. എന്നാൽ ബിഹാർ അതിർത്തിയിൽ 10 മണിക്കൂറോളം ട്രെയിൻ പിടിച്ചിടുകയായിരുന്നു. തുടർന്ന് തൊഴിലാളികൾ ട്രാക്കിലിറങ്ങി മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചു. ഇന്നലെ രാത്രി 11 മണിയോടെയാണ് ട്രെയിൻ ഇവിടെയെത്തിയത്, അതിനുശേഷം ഇവിടെ നിൽക്കുകയാണ്. രണ്ട് ദിവസമായി ഞങ്ങൾക്ക് ഭക്ഷണമൊന്നും ലഭിച്ചിട്ടില്ല. ഈ യാത്രയ്ക്ക് 1,500 രൂപ വീതം നൽകേണ്ടി വന്നിട്ടുണ്ട്, തൊഴിലാളികളിൽ ഒരാളായ ധീരൻ റായ് പരാതിപ്പെട്ടു.
ട്രാക്കിലിറങ്ങി പ്രതിഷേധം
മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് ഉത്തർപ്രദേശിലെ ജൗൻൻപൂരിലേക്കുള്ള മറ്റൊരു ട്രെയിനും സമാനമായ രീതിയിൽ പിടിച്ചിട്ടത് പ്രതിഷേധത്തിന് വഴിവെച്ചു. വാരണാസിക്ക് സമീപമാണ് 10 മണിക്കൂറിലധികം ട്രെയിൻ പിടിച്ചിട്ടത്. സഹികെട്ട തൊഴിലാളികൾ ട്രാക്കിലിറങ്ങി പ്രതിഷേധിച്ചു. മറ്റൊരു ട്രെയിൻ ട്രാക്കിലെത്തിയിട്ടും അവിടുന്ന് നീങ്ങാൻ തൊഴിലാളികൾ വിസമ്മതിച്ചു. പോലീസ് ഇടപെട്ട് തൊഴലാളികൾക്ക് ഭക്ഷണം നൽകിയപ്പോൾ മാത്രമാണ് ഇവർ പിൻമാറാൻ തയ്യാറായത്.
എന്തുകൊണ്ടാണ് വിവേചനം
ഞങ്ങൾക്ക് മഹാരാഷ്ട്രയിൽ നിന്ന് ഭക്ഷണം ലഭിച്ചു. എന്നാൽ യുപിയിൽ എത്തിയപ്പോൾ ഒന്നും ലഭിച്ചില്ല. വാരണാസിയിൽ 7 മണിക്കൂറാണ് ട്രെയിൻ പിടിച്ചിട്ടത്. പിന്നീട് രണ്ട് മണിക്കൂർ ഓടിയ ശേഷം വീണ്ടും പിടിച്ചിട്ടു. എന്തുകൊണ്ടാണ് കുടിയേറ്റ തൊഴിലാളികളോട് മാത്രം ഈ വിവേചനം കാണിക്കുന്നതെന്ന് യാത്രക്കാരിൽ ഒരാളായ ഗോവിന്ദ് കുമാർ രാജ്ഭർ ചോദിച്ചു.
പഴകിയ ഭക്ഷണം
വെള്ളിയാഴ്ച വൈകുന്നേരം ഗുജറാത്തിൽ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളും അധികൃതർക്കെതിരെ രംഗത്തെത്തി. കേട് വന്ന ഭക്ഷണം നൽകിയതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. ഉത്തർപ്രദേശിലെ കാൺപൂർ സ്റ്റേഷനിലെത്തിയപ്പോൾ ഇവർ ഭക്ഷണം വലിച്ചെറിഞ്ഞു. തൊഴിലാളികൾ ഇത് ഉയർത്തി പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കടിച്ചാൽ പൊട്ടാത്ത പൂരി
ടോയ്ലറ്റുകളിൽ പോലും വെള്ളമില്ല. എന്താണ് ഞങ്ങൾ കുടിക്കേണ്ടത്. ഞങ്ങൾക്ക് വിതരണം ചെയ്ത പൂരി നാലോ അഞ്ചോ ദിവസം മുൻപ് പാചകം ചെയ്തതാണ്. അവ കടിക്കാൻ പോലും കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഭക്ഷണം വലിച്ചെറിഞ്ഞത്, തൊഴിലാളികൾ പറഞ്ഞു. ബെംഗളൂരുവില്‍ നിന്ന് ബിഹാറിലേക്ക് പുറപ്പെട്ട ശ്രമിക് ട്രെയിനുകളിലും സമാന അനുഭവങ്ങൾ തൊഴിലാളികൾ നേരിട്ടിരുന്നു.
യുപിയിൽ തൊഴിലാളികൾ
ഇതുവരെ 18.24 ലക്ഷത്തിലധികം തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്തർപ്രദേശിലേക്ക് മടങ്ങിയെത്തിയത്. 930 'ശ്രമിക് സ്‌പെഷ്യൽ' ട്രെയിനുകളിലാണ് 12.33 ലക്ഷത്തിലധികം ആളുകൾ തിരിച്ചെത്തിയത്. കുടിയേറ്റ തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ 1,199 ട്രെയിനുകൾക്കായികുന്നു സർക്കാർ അനുമതി നൽകിയതെന്ന് യുപി ആഭ്യന്തര അഡീഷ്ണൽ സെക്രട്ടറി അവാനിഷ് അവാസ്ഥി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കൊവിഡ്; കണ്ണൂരിൽ 16 ഉം പാലക്കാട് 19 പേർക്കും രോഗം!! 3 പേർക്ക് രോഗമുക്തി
പതിവുകള്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിയാവാന്‍ ഒരൊറ്റ യോഗ്യത മാത്രം, അടിമുടി മാറ്റം