Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീരാമനും ഹനുമാനും ബിജെപിയുടെ കുത്തകയല്ല; വീണ്ടും വെട്ടിലാക്കി ഉമാ ഭാരതി

ഭോപ്പാല്‍: ഭഗവാന്‍ ശ്രീരാമനെയും ഹനുമാനെയും ആരാധിക്കുന്നത് ബി ജെ പിയുടെ മാത്രം കുത്തകാവകാശമല്ല എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍ നാഥ് സംസ്ഥാനത്ത് ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു ഉമാ ഭാരതിയുടെ പരാമര്‍ശം.

ബി ജെ പി അണികളോട് ചുറ്റും നോക്കി ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാന്‍ പറഞ്ഞതിന് പിന്നാലെ ആണ് ഉമാ ഭാരതി വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ സംസ്ഥാനത്ത് മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉമാ ഭാാരതി മദ്യശാലക്ക് നേരെ കല്ലെറിഞ്ഞതും വിവാദമായിരുന്നു.

saS

മദ്യനിരോധനം ആവശ്യപ്പെട്ട് ഉമാഭാരതി ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ബി ജെ പി സര്‍ക്കാരിനെയും വിമര്‍ശിച്ചിരുന്നു. മധ്യപ്രശേദ് മുന്‍ മുഖ്യമന്ത്രിയായ ഉമാ ഭാരതി ബി ജെ പിയുടെ രാജ്യത്തെ തന്നെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്.

എല്‍ കെ അദ്വാനിയുടെ അടുത്ത അനുയായി ആയിരുന്ന ഉമാ ഭാരതി നരേന്ദ്ര മോദി- അമിത് ഷാ ദ്വയം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തതോടെ ആണ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടത്. ഇതോടെ ബി ജെ പി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഉമാ ഭാരതി.

ഹിന്ദുക്കള്‍ വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിക്കണം എന്ന് കഴിഞ്ഞ ദിവസം പറഞ്ഞ ് പ്രഗ്യാ സിങ് താക്കൂറിന്റെ പരാമര്‍ശത്തെയും ഉമാ ഭാരതി പിന്തുണച്ചിരുന്നു. ശ്രീരാമന്‍ വനവാസ കാലത്തുപോലും ആയുധം ഉപേക്ഷിച്ചിട്ടില്ല എന്നും ആയുധങ്ങള്‍ സൂക്ഷിക്കുന്നത് തെറ്റല്ല എന്നുമായിരുന്നു ഉമാ ഭാരതി പറഞ്ഞിരുന്നത്.

എന്നാല്‍ അക്രമാസക്തമായ ചിന്തകള്‍ തെറ്റാണ് എന്നും ഉമാ ഭാരതി വ്യക്തമാക്കിയിരുന്നു. ഷാരൂഖ് ഖാന്റെ പത്താന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ അശ്ലീല ദൃശ്യങ്ങള്‍ ഒഴിവാക്കണം എന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു.

അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ല എന്നും കാവി ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നിറമാണ് എന്നുമായിരുന്നു ഉമാ ഭാരതിയുടെ അവകാശവാദം. കാവി നിറത്തെ അപമാനിക്കുന്നത് ഇന്ത്യ സഹിക്കില്ല എന്നും അത്തരം സീനുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് ഒഴിവാക്കണം എന്നും ഉമാ ഭാരതി പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+