Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം'; വിവാദ പരാമർശവുമായി ആർഎസ്എസ് നേതാവ്,കനത്ത പ്രതിഷേധം

മുൻ ഗോവ ആർഎസ്എസ് തലവൻ സുഭാഷ് വെല്ലിങ്കറുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം. 'സെന്റ് ഫ്രാൻസിസ് സേവ്യറുടെ ഡിഎൻഎ പരിശോധിക്കണം' എന്ന വെല്ലിങ്കറുടെ പരാമർശമാണ് വിവാദമായത്. വെല്ലിങ്കറിനെതിരെ ഞായറാഴ്ച ദക്ഷിണ ഗോവയിൽ വിശ്വാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം വിശ്വാസികൾ സംയമനം പാലിക്കണമെന്ന് ഗോവ അതിരൂപത നേതൃത്വം അറിയിച്ചു.

'വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരായ സുഭാഷ് വെലിങ്കർ നടത്തിയ അവഹേളവും അധിക്ഷേപവും നിറഞ്ഞ പരാമർശത്തിൽ അപലപിക്കുന്നു. ഫ്രാൻസിസ് സേവ്യറിനെ വിശുദ്ധനായി ആരാധിക്കുന്ന കത്തോലിക്ക സമുദായംഗങ്ങളുടെ മാത്രമല്ല മറ്റ് മതസ്തരുടേയും വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു പരാമർശം',ഗോവ അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് ആൻഡ് പീസ് (സിഎസ്ജെപി) പ്രസ്താവനയിൽ പറഞ്ഞു.

rss-

അതേസമയം വിശ്വാസികളെല്ലാരും സംയമനം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി. 'സംസ്ഥാനത്തെ പ്രധാന വിശ്വാസങ്ങളിൽ നിന്നും വ്യതിചലിക്കരുത്. അഹിംസാക്തമക പ്രതിഷേധങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. എന്നാൽ വിഷയത്തിൽ സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകരുന്ന തരത്തിലുള്ള പ്രകോപനപരമായ യാതൊരു നടപടിയിലേക്കും കടക്കരുതെന്ന് അഭ്യർത്ഥിക്കുന്നു', കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം ആർഎസ്എസ് നേതാവിന്റെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നന്നതെന്നും ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്തിന്റെ സാമുദായിക ഐക്യത്തിന് തുരങ്കം വെയ്ക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ' പ്രകൃതി ഭംഗിക്കൊപ്പം തന്നെ ജനങ്ങൾക്കിടയിലെ ഐക്യവും അവരുടെ വ്യത്യസ്തതയും ആതിഥേയത്വ മനോഭാവവുമെല്ലാമാണ് ഗോവയിലെ ആകർഷണം. എന്നാൽ നിർഭാഗ്യവശാൽ ബിജെപി ഭരണത്തിന് കീഴിൽ സമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ബോധപൂർവ്വം വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമമാണ് നടക്കുന്നത്. ആർഎസ്എസ് നേതാവ് ക്രിസ്ത്യാനികളെ ലക്ഷ്യം വെച്ചും മറ്റ് സംഘപരിവാർ സംഘടനകൾ മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്കരിക്കാനുമാണ് ആഹ്വാനം ചെയ്യുന്നത്', അദ്ദേഹം ആരോപിച്ചു.

ഗോവയിൽ ബിജെപിയുടെ തന്ത്രം വ്യക്തമാണ്. നിയമവിരുദ്ധമായി ഹരിത മേഖലകൾ പരിവർത്തനം ചെയ്യുകയും പാരിസ്ഥിതിക ചട്ടങ്ങൾ മറികടന്നു കൊണ്ടുള്ള ചൂഷണം ചെയ്യുന്നുതിനുമിടയിൽ ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയുടെ ഈ നീക്കങ്ങളൊന്നും എതിർക്കപ്പെടാതെ പോകില്ല. ഇതിനെ ഗോവ മാത്രമല്ല, രാജ്യം ഒന്നടങ്കം ഒറ്റക്കെട്ടായി നിൽക്കും', രാഹുൽ എക്സിൽ കൂട്ടിച്ചേർത്തു.

അതേസമയം വിവാദ പരാമർശത്തിൽ വെലിങ്കറിനെതിരെ പോലീസ് കേസെടുത്തു. പരാമർശത്തിന് പിന്നാലെ വെലിങ്കറിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയർന്നത്. ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ഓൾഡ് ഗോവ, കനകോണ, പനാജി, അൻജുന, പോണ്ട തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രതിഷേധം നടന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് ലാത്തി വീശി. വിവാദത്തിന് പിന്നാലെ വെല്ലിങ്കർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിനായി മഹാരാഷ്ട്രയിലും ഗോവിയിലും തിരച്ചിൽ നടത്തിയതായി പോലീസ് പറഞ്ഞു.പ്രതിഷേധക്കാർക്കെതിരേയും പോലീസ് കേസെടുത്തു. 500 ഓളം പേർക്കെതിരെയാണ് കേസെടുത്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+