Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന്‍ 'ഞെട്ടിക്കല്‍' തുടരുന്നു; ഒ പനീര്‍ശെല്‍വം കൂടെ പോന്നേക്കും, പിന്നാലെ രാമദാസുമായി ചര്‍ച്ച

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ തങ്ങളുടെ സഖ്യം ശക്തിപ്പെടുത്തുകയാണ്. അടുത്തിടെ ഡിഎംഡിഎകെ മുന്നണിയില്‍ ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെ ഒ. പനീര്‍സെല്‍വം മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി സഖ്യം ഏതാണ്ട് ഉറപ്പാക്കി. ഇപ്പോള്‍ പിഎംകെ സ്ഥാപകന്‍ എസ് രാമദാസിനെയും മുന്നണിയിലെത്തിക്കാന്‍ ഡിഎംകെ ചര്‍ച്ചകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തവണ തമിഴ്നാട്ടില്‍ നാല് മുന്നണികളാണ് പ്രധാനമായും മത്സരിക്കുന്നത്. ഡിഎംകെ സഖ്യം, എഐഎഡിഎംകെ സഖ്യം, സീമാന്റെ നാം തമിഴര്‍ കക്ഷി, നടന്‍ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) എന്നിവയാണവ. രാഷ്ട്രീയത്തില്‍ പുതുമുഖമായ വിജയിക്ക് യുവജനങ്ങളിലും യുവതികളിലും വലിയ പിന്തുണയുണ്ട്.

stalin ops ramados

വിജയിയുടെ വരവ് ഏത് പക്ഷത്തെ വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നത് നിലവില്‍ വ്യക്തമല്ല. അതിനാല്‍, ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ സഖ്യങ്ങളെ പരമാവധി ശക്തിപ്പെടുത്തുകയാണ്. ഓരോ മണ്ഡലത്തിലും വിജയ് നേടുന്ന വോട്ടുകള്‍ ഇരുപക്ഷത്തിലെയും സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ നിര്‍ണയിക്കും.

ചെറുകക്ഷികളെയും സംഘടനകളെയും പോലും കൂടെ നിര്‍ത്താന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുണ്ട്. ഡിഎംകെ സഖ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രേമലത വിജയകാന്തിന്റെ ഡിഎംഡിഎകെ മുന്നണിയില്‍ ചേര്‍ന്നു. ഒ പനീര്‍സെല്‍വം ഇന്ന് നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുന്ന എംഎല്‍എ ഉസിലമ്പട്ടി അയ്യപ്പന്‍, സ്റ്റാലിന്‍ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് സഭയില്‍ പ്രസ്താവിച്ചു.

പിഎംകെ വന്നാല്‍ വിസികെ ഉടക്കുമോ

'ഡിഎംകെ വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയുണ്ട്. അഞ്ച് വര്‍ഷത്തെ അവരുടെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്കറിയാം. ജനങ്ങളുടെ മനസ്സിലുള്ള കാര്യമാണ് അയ്യപ്പന്‍ സംസാരിച്ചത്,' പനീര്‍സെല്‍വം മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ അദ്ദേഹത്തിന്റെ ഡിഎംകെ പ്രവേശനം ഏതാണ്ട് ഉറപ്പായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇതിനിടെ, പിഎംകെ സ്ഥാപകന്‍ രാമദാസിനെ സഖ്യത്തില്‍ കൊണ്ടുവരാന്‍ ഡിഎംകെ ശ്രമിക്കുന്നുണ്ട്. വടക്കന്‍ ജില്ലകളിലെ വണ്ണിയര്‍ വോട്ടുകള്‍ രാമദാസ് വന്നാല്‍ നേടാമെന്ന് ഡിഎംകെ പ്രതീക്ഷിക്കുന്നു. ഒരു മുതിര്‍ന്ന ഡിഎംകെ നേതാവ് ഫോണ്‍ വഴി രാമദാസുമായി സംസാരിച്ച് സഖ്യത്തിലേക്ക് ക്ഷണിച്ചു. രാമദാസ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡിഎംകെ രാമദാസുമായി ചര്‍ച്ചയ്ക്കുള്ള ശ്രമം തുടരുകയാണ്. നിലവില്‍ പിഎംകെ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞിട്ടുണ്ട്. അന്‍പുമണി രാമദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗം എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ്.

എന്നാല്‍ പിഎംകെയും തിരുമാവളവന്റെ വിസികെയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ ഡിഎംകെയ്ക്ക് വെല്ലുവിളിയാണ്. പിഎംകെ ഉള്ള സഖ്യത്തില്‍ തങ്ങളുണ്ടായിരിക്കില്ലെന്ന് വിസികെ നേതാക്കള്‍ വ്യക്തമാക്കി. രാമദാസ് ഡിഎംകെ സഖ്യത്തില്‍ ചേരാന്‍ തയ്യാറായാല്‍, വിസികെ എങ്ങനെ പ്രതികരിക്കുമെന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+