ഹാജർനില 75 ശതമാനത്തിലെത്തിയില്ലെങ്കിൽ പരീക്ഷ എഴുതിക്കില്ല: ചട്ടം പുതുക്കി സിബിഎസ് സി
ദില്ലി: വിദ്യാർത്ഥികളുടെ ഹാജർ ചട്ടം പരിഷ്കരിച്ച് സിബിഎസ്സി. 75 ശതമാനത്തിലധികം ഹാജർനിലയുള്ള വിദ്യാർത്ഥിക്ക് മാത്രമേ പരീക്ഷയെഴുതാൻ കഴിയുകയുള്ളൂവെന്നാണ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ നോട്ടീസിൽ സ്കുളുകൾക്ക് നൽകുന്ന നിർദേശം. പൊതു പരീക്ഷയ്ക്കിരിക്കുന്ന പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ചട്ടമാണ് സിബിഎസ് സി പരിഷ്കരിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 15 മുതലാണ് പത്ത്, പ്ലസ്ടു കാസുകളിലെ പൊതു പരീക്ഷ നടക്കാനിരിക്കുന്നത്. ചട്ടം പ്രകാരം 75 ശതമാനത്തിൽ കുറച്ച് ഹാജർ നിലയുള്ള വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തില്ലെന്നും സിബിഎസ് സി വ്യക്തമാക്കിയിട്ടുണ്ട്.
നിർബന്ധമായി നേടിയിരിക്കേണ്ട ഹാജർനിലയുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ഫെബ്രുവരി 15ന് നടക്കുന്ന പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ നൽകു. ഹാജർനില കുറവുള്ള വിദ്യാർത്ഥികൾ ജനുവരി റീജിയണൽ ഓഫീസുകളിലെത്തണമെന്നും സിബിഎസ്സി അറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ബോധിപ്പിക്കുന്നത് വാസ്തവമായ കാരണങ്ങൾ ആണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ജനുവരി ഏഴോടെ അധികൃതർക്ക് സമർപ്പിക്കുതയാണ് വേണ്ടത്.

വിദ്യാർത്ഥികൾ പരീക്ഷയിൽ ജയിക്കണമെങ്കിൽ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾക്ക് വെവ്വേറെ മാർക്ക് വാങ്ങിയിരിക്കണമെന്നും ചട്ടമുണ്ട്. സിബിഎസിയിൽ 33 ശതമാനം മാർക്കാണ് ഒരു വിദ്യാർത്ഥിയ്ക്ക് ജയിക്കുന്നതിന് ആവശ്യം. നേരത്തെതിൽ നിന്ന് വ്യത്യസ്തമായി 100ന് പകരം 80ലായിരിക്കും തിയറി പരീക്ഷയുടെ മാർക്ക് കണക്കാക്കുകയെന്നും സിബിഎസ്സി സ്കൂളുകൾക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications