Get Updates
Get notified of breaking news, exclusive insights, and must-see stories!

സുഡാൻ സംഘർഷം: രക്ഷാദൗത്യത്തിന് ഒരുങ്ങാൻ ഉദ്യോ​​ഗസ്ഥർക്ക് പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശം

dവിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, സുഡാനിലെ ഇന്ത്യൻ അംബാസഡർ ബി എസ് മുബാറക്, ഈജിപ്തിലെയും റിയാദിലെയും ദൂതന്മാർ, എയർ ചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, സെക്രട്ടറി ( കോൺസുലർ, പാസ്‌പോർട്ട്, വിസ & ഓവർസീസ് ഇന്ത്യൻ അഫയേഴ്‌സ്), എംഇഎ, ഡോ ഔസാഫ് സയീദ് എന്നിവർ വെർച്വൽ യോ​ഗത്തിൽ പങ്കെടുത്തു.

Modi sudan311

പ്രധാനമന്ത്രി മോദി സുഡാനിലുള്ള 3,000 ഇന്ത്യക്കാരുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഗ്രൗണ്ട് സാഹചര്യത്തിന്റെ നേരിട്ടുള്ള റിപ്പോർട്ട് എടുത്തു. മേഖലയിലെ അയൽരാജ്യങ്ങളുമായും പൗരന്മാരുമായും അടുത്ത ആശയവിനിമയം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വ്യക്തമാക്കി.

സംഘർഷത്തിൽ വെടിയേറ്റ് മരണപ്പെട്ട 48കാരനയാ ആൽബർട്ട് അഗസ്റ്റിൻ എന്ന ഇന്ത്യക്കാരന്റെ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. അടിയന്തര ഒഴിപ്പിക്കൽ വേണ്ടിവന്നാൽ അതിന് സജ്ജമായിരിക്കാനാണ് നിർദേശം. രക്ഷാദൗത്യത്തിനുള്ള ആസൂത്രണം നടത്താനും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. കർണാടകയിലെ ഹക്കി പിക്കി ഗോത്രവർഗ വിഭാഗത്തിലെ നിരവധി അംഗങ്ങൾ സുഡാനിൽ കുടുങ്ങിക്കിടക്കുകയാണ്.

ജയശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തുകയും വ്യാഴാഴ്ച സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി സർക്കാർ തുടർച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നേരത്തെ വ്യക്തമാക്കിയിരുന്നു

അർധ സൈനിക വിഭാ​ഗമായ റാപ്പിഡ് സപ്പോർട്ട് ഫോവ്സിനെ സുഡാന്റെ സൈന്യത്തിന്റെ ഭാ​ഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ്
സുഡാനിലെ ആഭ്യന്തര കലഹത്തിന് കാരണം ആവുന്നത്. സേനയുടെ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാനും അദ്ദേഹത്തിന്റെ സഹായിയും അർധ സേനാ വിഭാഗം കമാന്ററുമായ മുഹമ്മദ് ഹംദാൻ ദഗ്ലോയും തമ്മിലാണ് തർക്കം ആരംഭിച്ചത്. പിന്നീട് സംഘർഷം ആയി.

അതേസമയം, സുഡാനിലെ സംഘർഷം കണക്കിലെടുത്ത് സുഡാനിലെ ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം സ്ഥാപിച്ചിരുന്നു. 24x7 ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറുകൾ സഹായത്തിനായി പ്രവർത്തന സജ്ജമാണ്. 1800 11 8797, 91-11-23012113, 91-11-23014104, 91-11-23017905 എന്നിവയാണ് നമ്പറുകൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+