സുനന്ദയുടെ മരണം, വീണ്ടും ചോദ്യം ചെയ്യല്‍ ശശി തരൂരിനെ കുടുക്കാനോ?
ദില്ലി: സുനന്ദ പുഷ്കറിന്റെ മരണത്തില്‍ സംശയങ്ങള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. ഒരു സിനിമാ കഥ പോലെ നീളുകയാണ് സുനന്ദയുടെ മരണവും ശശി തരൂരിന്റെ ജീവിതവും. സുനന്ദയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിന് ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ നിന്ന് മോചനം കിട്ടിയിട്ടില്ല. വീണ്ടുമൊരു ചോദ്യം ചെയ്യല്‍ തരൂരിനെ കുടുക്കാനാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ദില്ലി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഈ മാസം അവസാനത്തോടെ തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് വിവരം. 20-25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി ഇതിനായി പോലീസ് തയ്യാറാക്കി കഴിഞ്ഞു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ ഉത്തരം നല്‍കുന്നതോടെ സുനന്ദ പുഷ്കര്‍ കേസില്‍ പുതിയ വഴിത്തിരിവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

വീണ്ടുമൊരു ചോദ്യം ചെയ്യല്‍
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ഇതുവരെ വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ല. ഈ മാസം അവസാനത്തോടെ ശശി തരൂരിനെ ചോദ്യം ചെയ്യുമെന്നാണ് ദില്ലി പോലീസ് അറിയിച്ചത്.

പരിശോധനയ്ക്കുശേഷം
സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂരിനെ ചോദ്യം ചെയ്യുന്നത്. സുനന്ദയുടെ ശരീരത്തില്‍ അല്‍പ്രാക്സ് എന്ന ഒരുതരം ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഗുളിക സുനന്ദ കഴിച്ചിരുന്നതായി തരൂരും നേരത്തെ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള കാര്യങ്ങളും തരൂരിനോട് പോലീസ് ചോദിക്കും.

സുനന്ദയുടെ മരണം
2014 ജനുവരി 17ന് ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദുരൂഹതകള്‍
ശശി തരൂരും സുനന്ദയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെയിരുന്നെന്ന് നേരത്തെ തെളിഞ്ഞിരുന്നു. അതു തന്നെയാണ് തരൂരിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയതും. തര്‍ക്കങ്ങളാകാം മരണത്തിന് കാരണമായതെന്നും പറയപ്പെടുന്നു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications