സുനന്ദ പുഷ്കറിന്റെ ശരീരത്തിൽ മുറിവുകൾ, 4 മുതൽ 12 മണിക്കൂർ വരെ മാത്രം പഴക്കമുളളവയെന്ന് കോടതിയിൽ വാദം
ദില്ലി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സുന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ അധികം പഴക്കമില്ലാത്ത മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് ദില്ലി കോടതിയില്‍ വാദം. കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വാദം ശശി തരൂരിന് എതിരെ അവതരിപ്പിച്ചത്.
ഛത്രുവിൽ നിന്ന് മഞ്ജുവിനേയും സംഘത്തേയും രക്ഷിച്ചു, രക്ഷപ്പെടുത്താൻ ദിലീപ് ആവശ്യപ്പെട്ടുവെന്ന് ഹൈബി
സുനന്ദ പുഷ്‌കറിന്റെ മരണകാരണമായി വിഷത്തെയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും അവ 4 മുതല്‍ 12 മണിക്കൂറുകള്‍ വരെ പഴക്കം മാത്രം ഉളളവ ആണെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.
സുനന്ദ പുഷ്‌കര്‍ മരണത്തില്‍ ശശി തരൂരിന് എതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടാണ് ദില്ലിയിലെ റോസ് അവന്യൂ കോടതി ഇന്ന് വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സുനന്ദ പുഷ്‌കറുമായി ശശി തരൂരിന്റെ വിവാഹ ജീവിതം മൂന്ന് വര്‍ഷവും നാല് മാസവും നീണ്ടത് ആയിരുന്നുവെന്നും രണ്ട് പേരുടേയും മൂന്നാം വിവാഹം ആണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.
രാഹുലിന്റെ കരുക്കൾ സോണിയ വെട്ടും? സോണിയാ ഗാന്ധിയുടെ തിരിച്ച് വരവോടെ ശക്തി നേടി 'വെറ്ററൻസ്'
അതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞ് 7 വര്‍ഷത്തിനിടെയുളള അസ്വാഭാവിക മരണം സംശയാസ്പദമാണ് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. 2014ലാണ് കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിനെ ദില്ലിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിഷാദ രോഗത്തിനുളള മരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പോലീസ് കണ്ടെത്തല്‍.