ജിഷ്ണു പ്രണോയ് കേസ് അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കും? സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി
ദില്ലി: ജിഷ്ണു പ്രണോയ കേസ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. കേസന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്നും സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചു. കേസില്‍ അന്വേഷണം ഇപ്പോഴും നടക്കുകയാണ് എന്ന് സര്‍ക്കാര്‍ അഭിഭാഷകന് വ്യക്തമാക്കിയപ്പോഴാണ് കോടതിയുടെ ചോദ്യം. പ്രതികളായ നെഹ്റു ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
വിജയ്, അല്ല ജോസഫ് വിജയ്.. ചാണകം, അല്ല തലച്ചോറ്.. സംഘികളുടെ തലയ്ക്കിട്ട് കൊട്ടി ആഷിഖ് അബു
ദിലീപിനെ പുറത്താക്കിയത് താനടക്കം ചേർന്ന്.. മമ്മൂട്ടിക്കും പൃഥ്വിരാജിനും പങ്കില്ല.. വെളിപ്പെടുത്തൽ
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി കേസ് ഏറ്റെടുക്കുന്നതിലുള്ള നിലപാട് സിബിഐ അറിയിക്കണമെന്നും നിര്‍ദേശിച്ചു. കേസ് സിബിഐ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ സുപ്രീം കോടതിയെ അറിയിച്ചിട്ടുള്ളതാണ്. തീരുമാനം അറിയിക്കാന്‍ നാല് മാസത്തെ സമയം സിബിഐയ്ക്ക് അനുവദിക്കുകയും ചെയ്തു. എന്നാല്‍ മൂന്ന് മാസമായിട്ടും സിബിഐ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിബിഐ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കൃഷ്ണദാസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.