Get Updates
Get notified of breaking news, exclusive insights, and must-see stories!

പതഞ്ജലിയ്‌ക്കെതിരെ ഐഎംഎ ഫയല്‍ ചെയ്ത കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: യോഗഗുരു ബാബാ രാംദേവിന്റെ പതഞ്ജലിയ്‌ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) ഫയല്‍ ചെയ്ത കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി. കോടതി ഇതിനകം വിവിധ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനാലും കേസിന്റെ ലക്ഷ്യം നേടിയതിനാലും കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും കെ വി വിശ്വനാഥനും അടങ്ങിയ ബെഞ്ച് പറഞ്ഞു.

'വിവിധ ഉത്തരവുകളിലൂടെ ഈ കേസിന്റെ ലക്ഷ്യം സാക്ഷാത്കരിച്ചിട്ടുണ്ട്. കൂടുതല്‍ പരിഗണനയ്ക്കായി നിലനില്‍ക്കുന്നില്ല. അതിനാല്‍, റിട്ട് ഹര്‍ജി തീര്‍പ്പാക്കിയിരിക്കുന്നു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ കക്ഷികള്‍ക്ക് സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു,' സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.

Patanjali

പരമ്പരാഗത മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കര്‍ശനമായ അംഗീകാര ആവശ്യകതകള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് ഔദ്യോഗികമായി നീക്കം ചെയ്ത ഒരു വ്യവസ്ഥ നിയമനിര്‍മ്മാണം നടത്താനോ പുനരുജ്ജീവിപ്പിക്കാനോ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പതഞ്ജലി ആയുര്‍വേദയ്ക്കെതിരെ ഐഎംഎയാണ് ആദ്യം കേസ് ആരംഭിച്ചത്.

അതിന്റെ പരസ്യങ്ങളില്‍ അതിശയോക്തിപരമായ അവകാശവാദങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ആധുനിക വൈദ്യശാസ്ത്രത്തെ വിമര്‍ശിക്കുന്നുവെന്നും ഐഎംഎം ആരോപിച്ചു. ഒരു ഘട്ടത്തില്‍ പതഞ്ജലിയുടെ പരസ്യം താല്‍ക്കാലികമായി നിയന്ത്രിക്കുകയും അതിന്റെ പ്രൊമോട്ടര്‍മാരായ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

നിയമപരമായി നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പരസ്യം ചെയ്യുന്നത് സ്വാഭാവികവും നിയമാനുസൃതവുമായ ഒരു ബിസിനസ് രീതിയാണെന്ന് കോടതി അംഗീകരിച്ചു. 'നിങ്ങള്‍ ഒരിക്കല്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയാല്‍, ആ ഉല്‍പ്പന്നത്തിന്റെ പരസ്യം സ്വാഭാവിക ബിസിനസ് രീതിയാകും,' ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു.

ആയുര്‍വേദ, സിദ്ധ, യുനാനി മരുന്നുകള്‍ പരസ്യപ്പെടുത്തുന്നതിന് മുമ്പ് സംസ്ഥാനതലത്തില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള 1945 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമങ്ങളിലെ ചട്ടം 170, 2024 ജൂലൈ 1 ന് ആയുഷ് മന്ത്രാലയം ഔദ്യോഗികമായി ഇല്ലാതാക്കിയിരുന്നു.

കോടതിയലക്ഷ്യ നടപടി നേരിട്ടിരുന്ന ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കും കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ തന്നെ സുപ്രീം കോടതി മാപ്പ് നല്‍കുകയും നിരുപാധികം ക്ഷമാപണം സ്വീകരിക്കുകയും ചെയ്തുകൊണ്ട് അവര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 27 നായിരുന്നു സുപ്രീം കോടതി അവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+