കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീനിവാസന് സുപ്രീം കോടതിയുടെ പച്ചക്കൊടി

Google Oneindia Malayalam News

ദില്ലി: ബി സി സി ഐയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് എന്‍ ശ്രീനിവാന് സുപ്രീം കോടതിയുടെ പച്ചക്കൊടി. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും സുപ്രീം കോടതി വിലക്കിനെത്തുടര്‍ന്ന് കസേര കിട്ടാതിരുന്ന ശ്രീനിക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് പരമോന്നത കോടതിയുടെ വിധി.

ഉപാധികളോടെയാണ് ബി സി സി ഐ അധ്യക്ഷ സ്ഥാനത്തിരിക്കാന്‍ ശ്രീനിവാസന് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബി സി സി ഐ പ്രസിഡണ്ടാണെങ്കിലും ഐ പി എല്ലുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലും ഇടപെടരുതെന്ന് ശ്രീനിവാസന് കര്‍ശന നിര്‍ദ്ദേശമുണ്ട്.

Srinivasan

മരുമകന്‍ ഗുരുനാഥ് മെയ്യപ്പനെതിരായ ആരോപണങ്ങളില്‍ ബി സി സി ഐയും തട്ടിക്കൂട്ട് കമ്മിറ്റി അന്വേഷിച്ചത് പോര എന്ന മുന്‍ നിലപാടില്‍ സുപ്രീം കോടതി ഉറച്ചുനിന്നു. മെയ്യപ്പനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ പ്രത്യേക സമിതിയെ കോടതി നിയോഗിച്ചു.

ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സി ഇ ഒയായ മെയ്യപ്പന്‍ സ്വന്തം ടീമിന്റെ വിവരങ്ങള്‍ ചോര്‍ത്തി വാതുവെപ്പില്‍ ഏര്‍പ്പെട്ടു എന്നാണ് കേസ്. മെയ്യപ്പനും ബോളിവുഡ് താരം വിന്‍ധു ധാരാസിംഗും വാതുവെപ്പ് സംഘങ്ങളുമായി ബന്ധപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഒത്തുകളിക്കേസില്‍ മരുമകന്‍ കുറ്റാരോപിതനായതിനെ തുടര്‍ന്നാണ് എന്‍ ശ്രീനിവാസന് ബി സി സി ഐ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറിനില്‍ക്കേണ്ടി വന്നത്. ജയിച്ചാലും പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ തല്‍ക്കാലം കഴിയില്ലെന്ന് സുപ്രീം കോടതി വിലക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ശ്രീനിവാസന്‍ വമ്പന്‍ ജയം നേടുകയായിരുന്നു.

English summary
Supreme Court allows N Srinivasan to take charge as BCCI president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X