Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരാജകത്വമുണ്ടാക്കും'; തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന് സ്റ്റേ അനുവദിക്കില്ലെന്നാവര്‍ത്തിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നതിനുള്ള നിയമം സ്റ്റേ ചെയ്യാന്‍ വീണ്ടും വിസമ്മതിച്ച് സുപ്രീംകോടതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കാനാകില്ല എന്ന് സുപ്രീം കോടതി പറഞ്ഞു. ഈ ഘട്ടത്തില്‍ അങ്ങനെ ചെയ്യുന്നത് അരാജകത്വം സൃഷ്ടിക്കും എന്ന് കോടതി നിരീക്ഷിച്ചു. പുതിയ നിയമപ്രകാരം സെലക്ഷന്‍ പാനലില്‍ മാറ്റങ്ങള്‍ വരുത്തി തിരഞ്ഞെടുത്ത പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കതെിരെ ആരോപണങ്ങളൊന്നുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനേയും സുഖ്ബീര്‍ സിംഗ് സന്ധുവിനേയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിച്ചതിനെതിരെ ആയിരുന്നു ഹര്‍ജി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിക്യൂട്ടീവിന് കീഴിലാണെന്ന് പറയാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ നിയമം തെറ്റാണെന്ന് കരുതാനാവില്ലെന്നും ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.

supreme court

'നിലവില്‍ നിയമിച്ച വ്യക്തികള്‍ക്കെതിരെ ആരോപണങ്ങളൊന്നുമില്ല. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. സൗകര്യം കൂടി നോക്കുക എന്നത് പ്രധാനമാണ്,' കോടതി പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ എന്നിവരുടെ നിയമനം സംബന്ധിച്ച ബില്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കുകയും തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം നേടുകയും ചെയ്തിരുന്നു.

പുതിയ നിയമം ചീഫ് ജസ്റ്റിസിന് പകരം ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിയെ ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കമ്മിറ്റിയില്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും പ്രതിപക്ഷ നേതാവും ആണ് ഉള്ളത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിലെ നിഷ്പക്ഷതയെ വെല്ലുവിളിക്കുന്നതാണ് എന്നതാണ് ആരോപണം.

അതേസമയം ജുഡീഷ്യല്‍ അംഗത്തിന്റെ സാന്നിധ്യത്തില്‍ മാത്രമേ സമിതി നിഷ്പക്ഷമാകൂ എന്ന വാദം തെറ്റാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാവ് ജയാ ഠാക്കൂര്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് തിരഞ്ഞെടുിപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപച്ചത്.

കഴിഞ്ഞ ആഴ്ച ഹര്‍ജി പരിഗണിച്ചപ്പോഴും നിയമം സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിശ്ചയിക്കാനുള്ള യോഗം നേരത്തെ വിളിച്ചു ചേര്‍ത്തതാണെന്നും വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് മറ്റൊരു ഹര്‍ജി സമര്‍പ്പിക്കാനുമായിരുന്നു സുപ്രീകോടതി അന്ന് ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+