കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖ് കാപ്പന്‍ കേസില്‍ യുപി സര്‍ക്കാരിന് നോട്ടീസ്; ഹൈക്കോടതിക്ക് കൈമാറിയേക്കും, ഇനി വെള്ളിയാഴ്ച

Google Oneindia Malayalam News

ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സുപ്രീംകോടതി യുപി സര്‍ക്കാരിന് നോട്ടീസ് അയച്ചു. കാപ്പന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിശദീകരണം തേടിയാണ് നോട്ടീസ്. കേസ് അലഹാബാദ് ഹൈക്കോടതിയിലേക്ക് മാറ്റുമെന്ന് സൂചന നല്‍കിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

p

കെയുഡബ്ല്യുജെ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. സിദ്ദീഖ് കാപ്പന് ഇടക്കാല ആശ്വാസം സുപ്രീംകോടതി നല്‍കിയില്ല. മുംബൈ പോലീസ് അറസ്റ്റ് ചെയ്ത റിപബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം നല്‍കിയ സംഭവവും സിദ്ദീഖ് കാപ്പന്റെ കേസും താരതമ്യം ചെയ്ത് വിവിധ കോണുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അര്‍ണബ് ഗോസ്വാമിക്ക് ഒരു നിയമവും തന്റെ ഭര്‍ത്താവിന് മറ്റൊരു നിയമവുമാണോ എന്നാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യ കഴിഞ്ഞ ദിവസം ചോദിച്ചത്.

ഉത്തര്‍പ്രദേശിലെ ഹത്രാസ് പീഡന കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ മഥുരയില്‍ വച്ചാണ് ഒക്ടോബര്‍ അഞ്ചിന് യുപി പോലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ശേഷം കുടുംബവുമായോ അഭിഭാഷകനുമായോ കാണാന്‍ സിദ്ദീഖ് കാപ്പനെ യുപി പോലീസ് അനുവദിച്ചിട്ടില്ല. ഇക്കാര്യം ഹര്‍ജിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. യൂണിയന്‍ ഭാരവാഹികള്‍, അഭിഭാഷകന്‍, കുടുംബം എന്നിവര്‍ക്ക് കാപ്പനെ കാണാന്‍ അനുമതി നല്‍കണമെന്നും യൂണിയന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖ് കാപ്പന്‍. ദില്ലി ജേണലിസ്റ്റ് യൂണിയന്റെ ഭാരവാഹിയും ആയിരുന്നു. മറ്റു മൂന്ന് പേര്‍ക്കൊപ്പമാണ് കാപ്പനെ മഥുരയില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് യുഎപിഎ നിയമ പ്രകാരമാണ് കാപ്പനും മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരാണ് എന്ന് യുപി പോലീസ് പറയുന്നു. അതിഖുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആലം എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇവര്‍ മഥുര കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കാപ്പന്‍ ഇതുവരെ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല. കാപ്പന് വേണ്ടി ജേണലിസ്റ്റ് യൂണിയന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്.

യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചുയുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഗോള്‍ഡന്‍ വിസ, 10 വര്‍ഷം, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു

Recommended Video

cmsvideo
International press institute criticize Narendra Modi | Oneindia Malayalam

ജേണലിസ്റ്റ് യൂണിയന് വേണ്ടി നേരത്തെ സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു. ഇന്ന് വില്‍സ് മാത്യുവും ഹാജരാകുമെന്ന് അറിയിച്ചിരുന്നു. സിദ്ദീഖ് കാപ്പനെ കാണാന്‍ മഥുരയിലെ ജയിലില്‍ പോയിരുന്നു അദ്ദേഹം. പക്ഷേ അനുമതി ലഭിച്ചില്ല. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്ന് വില്‍സ് മാത്യു പറഞ്ഞിരുന്നു.

English summary
Supreme Court sent notice to Uttar Pradesh Government in Siddiq Kappan case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X