പാര്‍ക്ക് ചെയ്ത വാഹനങ്ങളുടെ ഉത്തരവാദിത്വം ഹോട്ടലുകള്‍ക്ക്; സുപ്രീംകോടതി
ദില്ലി: ഹോട്ടലുകളില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങഉുടെ സംരക്ഷണ ഉത്തരവാദിത്വത്തില്‍ നിന്ന് ഹോട്ടലുടമകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പാര്‍ക്ക് ചെയ്ത വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചാലോ മോഷണം പോയാലോ നഷ്ടപരിഹാരം നല്‍കേണ്ടത് ഹോട്ടലുകളാണെന്നും കോടതി നിരീക്ഷിച്ചു.
വണ്ടിയുടെ താക്കോല്‍ ഹോട്ടലിലെ പാര്‍ക്കിംഗ് പോയിന്റില്‍ കൈമാറിയതിന് ശേഷം വാഹനത്തിന് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഹോട്ടലുടമയ്ക്കാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവാണ് ജസ്റ്റിസ് എം എം ശന്തനഗൗഡാര്, അജയ് രസ്തോഗി എന്നിവരടങ്ങുന്ന ബെഞ്ച് ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. 1998ല്‍ കാര്‍ മോഷണം പോയ കേസില്‍ 2019ലാണ് നഷ്ടപരിഹാരം വിധിക്കുന്നത്.

1998ലാണ് ഉത്തരവിന് ആധാരമായ സംഭവം നടന്നത്. ദില്ലിയിലെ താജ്മഹല്‍ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത മാരുതി സെന്‍ കാര്‍ മോഷണം പോയി. ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയതില്‍ ഹോട്ടല്‍ അധികൃതര്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. അതിനാല്‍ ഹോട്ടല്‍ അധികൃതര്‍ കാര്‍ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കമ്മീഷന് ഉത്തരവിട്ടു.
വാഹനത്തിന്റെ ഉത്തരവാദിത്വം ഹോട്ടല്‍ അധികൃതര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് കൃത്യമായി പാലിക്കണമെന്നും സംരക്ഷണം ഉറപ്പു വരുത്തണമെന്നും കമ്മീഷന് പറഞ്ഞു. വാഹനം എങ്ങിനെയാണോ നല്‍കിയത് അതേ പോലെ തിരിച്ച് നല്‍കണം. റൂം വാടക, ഭക്ഷണം, ക്ലബ്ബുകളിലേക്കും വിനോദ കേന്ദ്രങ്ങളിലേക്കുമുള്ള എന്‍ട്രി ഫീ എന്നിവ നല്കിയാല് വാഹനത്തിന്റെ സംരക്ഷണം സൗജന്യമായി നല്‍കണമെന്നത് നിര്‍ബന്ധമാണ്. പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഉത്തരവാദിത്വം ഉടമയ്ക്കാണെന്ന താജ് ഹോട്ടലിന്റെ വാദം കോടതി തള്ളി.
അതേസമയം എല്ലാ സാഹചര്യങ്ങളിലും വാഹനത്തിന്റെ ഉത്തരവാദിത്വം ഹോട്ടലിനാണെന്ന അര്‍ത്ഥമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മൂന്നാമതൊരാളുടെ അശ്രദ്ധ, അതിഥിയുടെ സ്വന്തം അശ്രദ്ധ, മുന്കൂട്ടിക്കാണാന് കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ കാരണം നഷ്ടം സംഭവിച്ചേക്കാം. അതായത് സര്‍ക്കാര്‍ വാഹനം പിടിച്ചെടുത്താല്‍, കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം കാരണം കനത്ത മഴയോ ഇടിയോ മിന്നലോ മൂലം വാഹനത്തിന് കേടുപാടുണ്ടായാല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഹോട്ടലുടമയ്ക്ക് ഉത്തരവാദിത്വമില്ലെന്നും കോടതി നിരീക്ഷിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications