സുശാഷിന്റെ മരണം: അന്വേഷണം യഷ് രാജ് ഫിലിംസിലേക്കും., 2 പേരെ ചോദ്യം ചെയ്തു, സിനിമ ഇല്ലാതാക്കിയോ?
മുംബൈ: സുശാന്ത് സിംഗിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ശക്തമാക്കി പോലീസ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിലേക്കാണ് അന്വേഷണം നീളുന്നത്. യഷ് രാജിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. ആശിഷ് സിംഗ് യഷ് രാജിന്റെ മുന്‍ വൈസ് പ്രസിഡന്റ് പ്രൊഡക്ഷനായിരുന്നു. മറ്റൊന്ന് ആശിഷ് പട്ടേലാണ്. നേരത്തെ നിര്‍മാണ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ ഇവരുടെ ഒപ്പുകളാണ് ഉണ്ടായിരുന്നത്. അതാണ് അന്വേഷണം യഷ് രാജിലേക്കും നീളാന്‍ കാരണം.
Recommended Video
സുശാന്തിന്റെ പല അവസരങ്ങളും പ്രമുഖ നിര്‍മാണ കമ്പനികളും താരങ്ങളും ചേര്‍ന്ന് ഇല്ലാതാക്കിയെന്ന കാര്യമാണ് പോലീസ് പരിശോധിക്കുന്നത്. നേരത്തെ കാമുകി റിയ ചക്രവര്‍ത്തിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് റിയ മൊഴി നല്‍കിയത്. ഇരുവരും രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കാനും ഇരുന്നതായിരുന്നു. എന്നാല്‍ ഇതുവരെ പ്രധാനപ്പെട്ട് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സുശാന്തിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
യഷ് രാജിലെ ഉദ്യോഗസ്ഥരെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തിയത്. ആശിഷ് സിംഗ് സുശാഷുമായി ഉണ്ടാക്കിയ കരാറിന്റെ വിവരങ്ങള്‍ പോലീസിന് കൈമാറി. 2015 വരെ സുശാന്തിന് നിര്‍മാണ കമ്പനിയുമായി കരാറുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പറയാനാവില്ലെന്നും, കരാറില്‍ തന്നെ അക്കാര്യങ്ങള്‍ പറയുന്നുണ്ടെന്നും ആശിഷ് സിംഗ് പറഞ്ഞു. സുശാന്തും യഷ് രാജ് ഫിലിംസും പിരിഞ്ഞതും പരസ്പര ധാരണയുടെ പുറത്താണ്. അതിന് ശേഷം സിനിമകളുമായി ബന്ധപ്പെട്ട് സുശാന്തുമായി സംസാരിച്ചിരുന്നുവെന്നും ആശിഷ് പറഞ്ഞു.
സുശാന്തുമൊത്ത് ഞങ്ങള്‍ രണ്ട് ചിത്രം ചെയ്തു. ചില ചിത്രങ്ങള്‍ നടക്കും, ചിലത് നടക്കില്ല. അങ്ങനെയാണ് കാര്യങ്ങള്‍. അഞ്ച് വര്‍ഷം മുമ്പ് യഷ് രാജിന്റെ കരാറില്‍ നിന്ന് സുഷാന്ത് പിന്മാറി. ഞങ്ങള്‍ക്കതില്‍ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. നിരന്തരം അദ്ദേഹവുമായി ബന്ധപ്പെടാറുണ്ടിരുന്നുവെന്നും ആശിഷ് പറഞ്ഞു. ഇതുവരെ 25 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സുശാന്തിന്റെ കുടുംബത്തിന്റെ മൊഴി ഒരിക്കല്‍ കൂടി രേഖപ്പെടുത്തി. സുശാന്തിന്റെ കുടുംബത്തില്‍ കടുത്ത ദു:ഖത്തിലായതിനാല് അവരെ കുറച്ച് കഴിഞ്ഞ് മാത്രമേ വിളിക്കൂ. അടുത്ത കുടുംബാംഗങ്ങളെ വിളിച്ച് കൂടുതല്‍ ചോദ്യം ചെയ്യലുണ്ടാവും. സുശാന്തിന്റെ അടുത്ത സുഹൃത്ത് രോഹിണി അയ്യരും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.