'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി മാറ്റി; സസ്പെൻസ്.... പ്രദർശനം ഉടനുണ്ടാകുമെന്ന് സംവിധായകൻ!
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ 'പിഎം നരേന്ദ്രമോദി'യുടെ റിലീസിംഗ് തീയതി മാറ്റി. ഏപ്രിൽ അഞ്ചിനായിരുന്നു റിലീസിങ് തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടസംഘനം ചൂണ്ചിക്കാച്ചിയാണ് റിലീസിങ് തീയ്യതി മാറ്റി വെച്ചിരിക്കുന്നതെന്ന് നിർമ്മാതാവ് സന്ദീപ് സിങ് പറഞ്ഞു.
അദ്വാനിയെ പോലുള്ളവർ പാർട്ടിയെ ശക്തിപ്പെടുത്തി... അഭിമാനിക്കുന്നു, കുറിപ്പിന് പ്രതികരണവുമായി മോദി!
റിലീസിങ് തീയ്യതി ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റീലിസിങ് തീയ്യതി പ്രഖ്യാപിക്കില്ലെന്ന് എല്ലാവർക്കും സസ്പെൻസ് സമ്മാനിച്ച് സിന്മ റിലീസ് ചെയ്യുമെന്ന് സംവിധായകൻ ഒമങ് കുമാർ ട്വീറ്റ് ചെയ്തു. സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് തടസ്സമൊന്നും ഇല്ലെന്ന് തിരഞ്ഞെടുപ്പ് കമീഷന് വ്യക്തമാക്കിയിരുന്നു.
സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് അനുമതി നല്കിയ സിനിമകളുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടാനാകില്ലെന്നും കമ്മീഷന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.
Omung Kumar, 'PM Narendra Modi' director: Suspense! The film isn't releasing tomorrow, not on 5 April. But it'll be done soon, you'll get to know. We don't want to tell you the date now. Opposition had come forward, tried things. It's late but we know what date to release it on. pic.twitter.com/pMHVCp0o8g
— ANI (@ANI) April 4, 2019
ഈ സിനിമയുടെ റിലീസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു. ചിത്രം ജനങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് റിലീസ് തിരഞ്ഞെടുപ്പ് കഴിയുംവരെ നീട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ചായ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പദം വരെ എത്തിയ നരേന്ദ്രമോദിയുടെ ജീവിതമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ