Get Updates
Get notified of breaking news, exclusive insights, and must-see stories!

തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ

ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ (64) എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തേക്കാണ് കസ്റ്റഡി. തുടർന്ന് റാണയെ ഡൽഹി എൻ ഐ എ ആസ്ഥാനത്തേക്കു കൊണ്ടുപോയി.‌ കസ്റ്റഡിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ബുധനാഴ്ചയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ യുഎസ് സുപ്രീം കോടതിയിൽ റാണ നൽകിയ ഹർജി നൽകിയിരുന്നു. പാർക്കിൻസൺസ്, മൂത്രാശയ രോഗങ്ങൾ, അയോർട്ടിക് അന്യൂറിസം എന്നിങ്ങനെയുള്ള പല രോഗങ്ങളാൽ താൻ ബുദ്ധിമുട്ട് നേരിടുന്നതായും അതിനാൽ ഇന്ത്യയ്ക്ക് കൈമാറരുതെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഇതോടെയാണ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. എൻ ഐ എയുടെ പ്രത്യേക സംഘമാണ് വ്യോമസേന വിമാനത്തിൽ റാണയെ ഡൽഹിയിൽ എത്തിച്ചത്. ഇന്ത്യയിൽ എത്തിയ ഉടനെ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

rana2-1

2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ഷിക്കാഗോയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ തഹാവൂർ റാണ. ഇയാളാണ് ആക്രമണത്തിന് ആവശ്യമായ സാമ്പത്തിക, ലോജിസ്റ്റിക് സഹായം നൽകിയതെന്നാണ് മുഖ്യപ്രതിയായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി നൽകിയ മൊഴി.

മുംബൈയിൽ ഇമിഗ്രന്റ് ലോ സെന്റർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെറാണ പല തരത്തിൽ ആക്രമണത്തിന് വേണ്ട സഹായങ്ങൾ റാണ നൽകിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭീകരാക്രമണം നടത്തുന്നതിന് മുൻപ് ഹെഡ്‌ലിയ്ക്ക് മുംബൈയിൽ എത്തിയതും റാണയുടെ സഹായത്തോടെയാമ്. മാത്രമല്ല ഭീകരാക്രമണം നടക്കുന്നതിന് മുൻപ് 2008 നവംബർ 13 നും 22 നും ഇടയിൽ ഇയാൾ മുംബൈ സന്ദർശിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.

2009 ലാണ് എഫ് ബി ഐ ഇയാളെ യുഎസിലെ ഷിക്കാഗോയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഒരു ആക്രമം പദ്ധതിയിട്ടതിനും പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് ഭൗതിക സഹായം നൽകിയതിനുമായിരുന്നു അറസ്റ്റ്. കേസിൽ രണ്ട് വർഷത്തിന് ശേഷം ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ 166 പേരായിരുന്നു കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ട് നിന്ന ആക്രമണം നടത്തിയ 10 ഭീകരരിൽ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാൻ സാധിച്ചത്. 2012 നവംബർ 21 ന് ഇയാളെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+