തഹാവൂർ റാണയെ 18 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു; രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷ
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ (64) എൻ ഐ എ കസ്റ്റഡിയിൽ വിട്ടു. 18 ദിവസത്തേക്കാണ് കസ്റ്റഡി. തുടർന്ന് റാണയെ ഡൽഹി എൻ ഐ എ ആസ്ഥാനത്തേക്കു കൊണ്ടുപോയി. കസ്റ്റഡിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ബുധനാഴ്ചയാണ് റാണയെ ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ യുഎസ് സുപ്രീം കോടതിയിൽ റാണ നൽകിയ ഹർജി നൽകിയിരുന്നു. പാർക്കിൻസൺസ്, മൂത്രാശയ രോഗങ്ങൾ, അയോർട്ടിക് അന്യൂറിസം എന്നിങ്ങനെയുള്ള പല രോഗങ്ങളാൽ താൻ ബുദ്ധിമുട്ട് നേരിടുന്നതായും അതിനാൽ ഇന്ത്യയ്ക്ക് കൈമാറരുതെന്നുമായിരുന്നു ആവശ്യം. എന്നാൽ കോടതി ഈ ആവശ്യങ്ങളൊന്നും പരിഗണിച്ചില്ല. ഇതോടെയാണ് ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്. എൻ ഐ എയുടെ പ്രത്യേക സംഘമാണ് വ്യോമസേന വിമാനത്തിൽ റാണയെ ഡൽഹിയിൽ എത്തിച്ചത്. ഇന്ത്യയിൽ എത്തിയ ഉടനെ ഇയാളെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയും രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

2008 നവംബർ 26 ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളാണ് ഷിക്കാഗോയിൽ താമസിക്കുന്ന പാകിസ്ഥാൻ വംശജനായ കനേഡിയൻ പൗരനായ തഹാവൂർ റാണ. ഇയാളാണ് ആക്രമണത്തിന് ആവശ്യമായ സാമ്പത്തിക, ലോജിസ്റ്റിക് സഹായം നൽകിയതെന്നാണ് മുഖ്യപ്രതിയായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലി നൽകിയ മൊഴി.
മുംബൈയിൽ ഇമിഗ്രന്റ് ലോ സെന്റർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെറാണ പല തരത്തിൽ ആക്രമണത്തിന് വേണ്ട സഹായങ്ങൾ റാണ നൽകിയതായി കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഭീകരാക്രമണം നടത്തുന്നതിന് മുൻപ് ഹെഡ്‌ലിയ്ക്ക് മുംബൈയിൽ എത്തിയതും റാണയുടെ സഹായത്തോടെയാമ്. മാത്രമല്ല ഭീകരാക്രമണം നടക്കുന്നതിന് മുൻപ് 2008 നവംബർ 13 നും 22 നും ഇടയിൽ ഇയാൾ മുംബൈ സന്ദർശിച്ചിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.
2009 ലാണ് എഫ് ബി ഐ ഇയാളെ യുഎസിലെ ഷിക്കാഗോയിൽ വെച്ച് അറസ്റ്റ് ചെയ്യുന്നത്. ഡാനിഷ് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഒരു ആക്രമം പദ്ധതിയിട്ടതിനും പാക് ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയ്ക്ക് ഭൗതിക സഹായം നൽകിയതിനുമായിരുന്നു അറസ്റ്റ്. കേസിൽ രണ്ട് വർഷത്തിന് ശേഷം ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൽ 166 പേരായിരുന്നു കൊല്ലപ്പെട്ടത്. മൂന്ന് ദിവസം നീണ്ട് നിന്ന ആക്രമണം നടത്തിയ 10 ഭീകരരിൽ അജ്മൽ കസബിനെ മാത്രമാണ് ജീവനോടെ പിടികൂടാൻ സാധിച്ചത്. 2012 നവംബർ 21 ന് ഇയാളെ ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications