അദ്ധ്യാപകന്റെ ആത്മഹത്യ; ജെയിംസ് മാത്യു എംഎല്‍എ 14 ദിവസം റിമാന്‍ഡില്‍
കണ്ണൂര്‍: തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതനിലെ പ്രഥമാദ്ധ്യാപകനായിരുന്ന ശശിധരന് ആത്മഹത്യ ചെയ്യുമ്പോള്‍ തന്റെ പേരെഴുതിവെച്ചത് തെറ്റിദ്ധാരണ മൂലമാണെന്ന് ജെയിംസ് മാത്യു എംഎല്‍എ. ശ്രീകണ്ഠാപുരം പോലീസില്‍ കീഴടങ്ങുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് എംഎല്‍എ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ഡിസംബര്‍ 25ന് അദ്ധ്യാപകന് ശശിധരന് ആത്മഹത്യ ചെയ്തകേസുമായി ബന്ധപ്പെട്ടായിരുന്നു കീഴടങ്ങല്‍. കേസിലെ ഒന്നാപ്രതിയായ സഹാദ്ധ്യാപകന്‍ ഷാജി ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഹെഡ്മാസ്റ്ററുമായി സംസാരിച്ചിരുന്ന കാര്യം സത്യമാണെന്ന് ജെയിംസ് മാത്യു പറഞ്ഞു. അത് സ്കൂളിലെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് താന്‍ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചതായി ശശിധരന് ഒരു യോഗത്തില്‍ പറഞ്ഞകാര്യം അന്വേഷിക്കാനാണ്. ഭീഷണിപ്പെടുത്തുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. മറ്റാരെങ്കിലും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാവാമെന്ന് ജെയിംസ് മാത്യു പറഞ്ഞു.
സ്കൂള്‍ കെട്ടിട നിര്‍മാണവുമായി ഹെഡ്മാസ്റ്റര്‍ക്ക് ബന്ധമില്ല. അതുകൊണ്ട് അക്കാര്യത്തെ കുറിച്ച് സംസാരിക്കേണ്ട ആവശ്യവുമില്ല. എംഎല്‍എയുടെ ആസ്തിവികസനഫണ്ടുപയോഗിച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളിനാണ് കെട്ടിടം പണിയുന്നത്. പ്രിന്‍സിപ്പലുമായാണ് ഇക്കാര്യം സംസാരിച്ചത്. ഫണ്ട് വിനിയോഗം പൊതുമരാമത്ത് നേരിട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശ്രീകണ്ഠാപുരം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങാനെത്തിയത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications