തമിഴ്നാട്ടില്‍ കെവിഡ് ബാധിതര്‍ 18000 കടന്നു; 24 മണിക്കൂറില്‍ 567 പേര്‍ക്ക് രോഗമുക്തി
ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്നും വലിയ വര്‍ധനവ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിടെ റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം. മെയ് 25 ന് ഇവിടെ 805 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 18,545 ആയി. ഇക്കഴിഞ്ഞ 14 മണിക്കൂറിനിടെ രോഗം ബാധിച്ച് 6 പേരാണ് മരണപ്പെട്ടത്. തമിഴ് നാട്ടില്‍ ഇതുവരേയും കൊവിഡ് ബാധിച്ച് 133 പേരാണ് മരണപ്പെട്ടത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര് മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തെത്തിയവരാണ്. ഇന്ന് 567 പേര് കൊവിഡ് മുകതി നേടിയിട്ടുണ്ട്. ഇതുവരേയും 9909 പേരാണ് ഇവിടെ രോഗമുക്തി നേടിയിട്ടുള്ളത്.തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 11725 പേര് പുരുഷന്മാരും 6815 പേര് സ്ത്രീകളും അഞ്ച് ട്രാന്‍സ്ജെന്റേഴ്സുമാണ്.
ഇതൊരു ഇടവേള മാത്രം; കോണ്‍ഗ്രസ് വിജയം 22 ലേക്ക് ഉയരും, സിന്ധ്യക്ക് മറുപടി പറയുക ജനം: കമല്‍നാഥ്
തമിഴ്നാടിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, രാജസ്ഥാന്, എന്നീ സംസ്ഥാനങ്ങൡലാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്.
രാജ്യത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.5 ലക്ഷം കടന്നിരിക്കുകയാണ്. 6387 പേര്‍ക്കാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ലോക്ക്ഡൗണ്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി കേന്ദ്രം നീട്ടിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലോക്ക്ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുകയാണെങ്കില്‍ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കർണാടകത്തിൽ വൻ കുതിപ്പിന് കോൺഗ്രസ്, യെഡ്ഡിയെ വെല്ലുന്ന ഡികെ മാജിക്! തുടരെ ഗോളടിച്ച് കോൺഗ്രസ്!
ആനമണ്ടത്തരവുമായി ട്രംപ്; നെറ്റി ചുളിച്ച് മോദി, ഭൂട്ടാന് ഇന്ത്യയിലല്ലേ!! ഇന്ത്യ-ചൈന അതിര്‍ത്തിയുണ്ടോ
ബിജെപിക്ക് വൻ തിരിച്ചടി;ഗ്വാളിയാറിൽ നിന്നുള്ള ബിജെപി നേതാവ് കോൺഗ്രസിലേക്ക്?നിരവധി പേർ മറുകണ്ടം ചാടും