തമിഴ്നാട്ടില്‍ വീണ്ടും വിശ്വാസ വോട്ടെടുപ്പോ? കാര്യങ്ങള്‍ കോടതിയിലേക്ക്!! പ്രതിസന്ധിക്ക് അയവില്ല!!
വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ സമീപിച്ച ഡിഎംകെ നേതാവ് സ്റ്റാലിനോടും പനീര്‍ ശെല്‍വത്തോടും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമി വിജയിച്ചതിനു പിന്നാലെ തമിഴ്നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു. നിലവിലെ പ്രതിസന്ധികള്‍ കാര്യങ്ങള്‍ കോടതിയിലേക്ക് എത്തിക്കുമെന്നാണ് സൂചനകള്‍. വിശ്വാസ വോട്ടെടുപ്പിനെതിരെ ഗവര്‍ണറെ സമീപിച്ച ഡിഎംകെ നേതാവ് സ്റ്റാലിനോടും പനീര്‍ ശെല്‍വത്തോടും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
വിശ്വാസ വോട്ടെടുപ്പില്‍ ഗവര്‍ണര്‍ ഇടപെടില്ലെന്നാണ് സൂചനകള്‍. പ്രതിപക്ഷത്തെ പുറത്താക്കിയതിലും രഹസ്യ ബാലറ്റ് അനുവദിക്കാതിരുന്നതിലും കടുത്ത പ്രതിഷേധം തന്നെ ഉയര്‍ന്നിരുന്നു. വിശ്വാസ വോട്ടെടുപ്പിനിടെ സ്പീക്കറെ കൈയ്യേറ്റം ചെയ്യുന്നതുവരെ കാര്യങ്ങള്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡിഎംകെയും പനീര്‍ശെല്‍വവും ഗവര്‍ണറെ സമീപിച്ചത്.

കോടതിയിലേക്കോ
ശനിയാഴ്ചയായിരുന്നു തമിഴ്നാട്ടില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിനെ ഒഴിവാക്കി നടന്ന വിശ്വാസ വോട്ടെടുപ്പിനെതിരെ ഡിഎംകെയും പനീര്‍ശെല്‍വവും ഗവര്‍ണറെ സമീപിച്ചിരിക്കുകയാണ്.പരാതി ഉണ്ടെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇവരോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

ഇടപെടില്ലെന്ന് ഗവര്‍ണര്‍
സഭയിലെ കാര്യങ്ങളുടെ ചുമതല സ്പീക്കര്‍ക്കാണെന്നും ഇക്കാര്യങ്ങളില്‍ താനിടപെടില്ലെന്നും ഗവര്‍ണര്‍ ഇവരോട് പറഞ്ഞെന്നാണ് വിവരങ്ങള്‍. 122 എംഎല്‍എമാരുടെ പിന്തുണ പളനി സ്വാമിക്ക് ഉള്ള സാഹചര്യത്തില്‍ വിശ്വാസ വോട്ടെടുപ്പിനെ അവിശ്വസിക്കേണ്ട സാഹചര്യമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

നടപടികള്‍ ചട്ട വിരുദ്ധം
പളനി സ്വാമിയുടെ വിശ്വാസ വോട്ടെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ ശെല്‍വവും സ്റ്റാലിനും വെവ്വേറെ ഗവര്‍ണറെ കണ്ടിരുന്നു. വിശ്വാസ വോട്ട് നടപടിക്രമങ്ങള്‍ ചട്ട വിരുദ്ധമാണെന്നായിരുന്നു ആരോപണം.

വീണ്ടു വിശ്വാസ വോട്ടെടുപ്പ്
അതേസമയം ജുഡീഷ്യറി ഇടപെടുകയാണെങ്കില്‍ വിശ്വാസ വോട്ടെടുപ്പില്‍ റിപ്പോര്‍ട്ട് ആദ്യം ആവശ്യപ്പെടും. ആരോപിക്കപ്പെടുന്നതു പോലെ ചട്ട വിരുദ്ധമായിട്ടാണ് വോട്ടെടുപ്പ് നടന്നതെന്ന് വ്യക്തമായാല്‍ നിരീക്ഷകരുടെ മേല്‍ നോട്ടത്തില്‍ പുതിയ വോട്ടെടുപ്പ് നടത്തും.

തിരഞ്ഞെടുപ്പിന് സമ്മര്‍ദം
വിശ്വാസ വോട്ടെടുപ്പിനിടെ ഉണ്ടായ ആക്രമണ സംഭവങ്ങളും അതിനു ശേഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളും കാര്യങ്ങള്‍ സുഗമമല്ലെന്ന വ്യക്തമായ മുന്നറിയിപ്പ് പളനി സ്വാമിക്ക് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ഡിഎംകെയുടെയും പനീര്‍ശെല്‍വത്തിന്റെയും ശ്രമം.

താരമാകാന്‍ ഡിഎംകെ
വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമി വിജയിച്ചെങ്കിലും ജന പിന്തുണ പനീര്‍ ശെല്‍വത്തിനും സംഘത്തിനുമാണ്. സഭയില്‍ ശനിയാഴ്ച ഉണ്ടായ പ്രശ്നങ്ങളിലൂടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ ഡിഎംകെയ്ക്കും കഴിഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ പളനി സ്വാമി പക്ഷം പരാജയപ്പെട്ടേക്കും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications