ടെക്കികള്‍ക്ക് അടുത്ത അടി; ആമസോണിന് പിന്നാലെ ഒറാക്കിള്‍; 30,000 ജീവനക്കാരെ പിരിച്ചുവിടുന്നു
ആമസോണ്‍ ലോകമെമ്പാടുമുള്ള 30,000-ത്തിലേറെ ജീവനക്കാരെ പിരിച്ചുവിട്ട വാര്‍ത്ത ടെക് ലോകത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി കമ്പനികളാണ് ജീവനക്കാരെ വലിയ തോതില്‍ ഒഴിവാക്കുന്നത്. തൊഴില്‍ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനമാണ് ഈ കൂട്ടപ്പിരിച്ചുവിടലുകള്‍ക്ക് കാരണമെന്ന് പറയുമ്പോഴും കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധിയും ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
ആമസോണിന് പിന്നാലെ ഒറാക്കിളും 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒറാക്കിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകള്‍ വികസിപ്പിക്കാന്‍ വന്‍ തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. ഇതിനായി വായ്പ നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് പ്രമുഖ യുഎസ് ബാങ്കുകള്‍ പിന്മാറിയതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി 30,000 ജീവനക്കാരെ വരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഏകദേശം 20,000 മുതല്‍ 30,000 വരെ ജോലികള്‍ വെട്ടിക്കുറയ്ക്കുന്നത് വഴി കമ്പനിക്ക് എട്ടു ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാന്‍ കഴിയുമെന്ന് നിക്ഷേപ ബാങ്കായ ടിഡി കോവന്റെ ഗവേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സാം ആള്‍ട്ട്മാന്റെ ഓപ്പണ്‍എഐ ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികള്‍ക്കായി ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള വലിയ ബാധ്യതയാണ് ഒറാക്കിള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി ഏകദേശം 156 ബില്യണ്‍ ഡോളര്‍ മൂലധനച്ചെലവ് ആവശ്യമാണെന്നാണ് കണക്കാക്കുന്നത്. ഇത്രയും വലിയ തുക സമാഹരിക്കാനുള്ള കമ്പനിയുടെ ശേഷിയെക്കുറിച്ച് നിക്ഷേപകര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് വായ്പ നല്കുന്ന തീരുമാനത്തില്‍ നിന്ന് ബാങ്കുകള്‍ പിന്നോട്ടുപോയത്. ഡാറ്റാ സെന്റര്‍ കരാറുകള്‍ പലതും ധനസഹായം ലഭിക്കാത്തതിനാല്‍ നിലവില്‍ മുടങ്ങിക്കിടക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പിരിച്ചുവിടലുകള്‍ക്ക് പുറമെ മറ്റ് തന്ത്രങ്ങളും ഒറാക്കിള്‍ പരിഗണിക്കുന്നുണ്ട്. 2022-ല്‍ 28 ബില്യണ്‍ ഡോളറിന് ഏറ്റെടുത്ത സെര്‍ണര്‍ എന്ന ആരോഗ്യ സംരക്ഷണ സോഫ്റ്റ്വെയര് യൂണിറ്റ് വില്ക്കാന് കമ്പനി ആലോചിക്കുന്നുണ്ട്. ഇതുകൂടാതെ, പുതിയ ഉപഭോക്താക്കളോട് തങ്ങളുടെ സ്വന്തം ഹാര്ഡ്വെയര് കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന 'ബ്രിംഗ് യുവര്‍ ഓണ്‍ ചിപ്പ്' എന്ന മാതൃകയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഇത് കമ്പനിയുടെ മൂലധന ബാധ്യത കുറയ്ക്കാന്‍ സഹായിക്കും.
ഈ പിരിച്ചുവിടല്‍ ഒറാക്കിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെട്ടിക്കുറയ്ക്കലുകളില്‍ ഒന്നായിരിക്കും. 2025 അവസാനത്തോടെ പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി 10,000 പേരെ കമ്പനി ഒഴിവാക്കിയിരുന്നു. തൊഴില്‍ വിപണിയില്‍ വലിയ ഭീതി സൃഷ്ടിച്ചുകൊണ്ട് ആമസോണ്‍ 30,000 പേരെ പിരിച്ചുവിട്ടതിന് പിന്നാലെയാണ് ഒറാക്കിളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ വരുന്നത്. എങ്കിലും, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുന്നതിനായി 2026-ല്‍ 50 ബില്യണ്‍ ഡോളറോളം സമാഹരിക്കാന്‍ ഒറാക്കിള്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം പിരിച്ചുവിടല്‍ സംബന്ധിച്ച് ഒറാക്കിള്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications