ഐസിയുവില്‍ വെച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ജീവനക്കാരന്‍ അറസ്റ്റില്‍
ലഖ്നൊ: ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൗമാരക്കാരിയെ തീവ്രവപരിചരണ വിഭാഗത്തില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കി. ആശുപത്രി ജീവനക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പാണ് പാമ്പുകടിയേറ്റതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐസിയുവില്‍ പെണ്‍കുട്ടി മാത്രം ഉണ്ടായിരിക്കുമ്പോഴാണ് സംഭവം.
ശബരിമലയിൽ പ്രവേശിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ? സർക്കാരിനെതിരെ സുഗതകുമാരി
ഐസിയുവില്‍ നിന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയതോടെയാണ് പെണ്‍കുട്ടി ഈ സംഭവങ്ങള്‍ രക്ഷിതാക്കളോട് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. ഹോസ്പിറ്റല്‍ ജീവനക്കാരനും മൂന്ന് സഹായികള്‍ക്കുമെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
രാത്രി പെണ്‍കുട്ടി തനിച്ചുള്ള സമയത്ത് ഐസിയുവിലേക്ക് എത്തിയ നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നിര്‍ബന്ധ പൂര്‍വ്വം ഇഞ്ജെക്ഷന്‍ നല്‍കിയ ശേഷം കൈകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. സംഭവം ഡോക്ടറെ അറിയിച്ചതോടെയാണ് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചത്.
കഴിഞ്ഞ ആഴ്ച നഴ്സിംഗ് വിദ്യാര്‍ത്ഥിയെ പീഡിപ്പ കേസില്‍ വാര്‍ഡ് ബോയിയും മെഡിക്കല്‍ വിദ്യാര്‍ത്ഥിയും അറസ്റ്റിലായിരുന്നു. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലാണ് സംഭവം. സഹോദരിക്കൊപ്പം ആശുപത്രിയിലെത്തിയ 17കാരിയാണ് പീഡനത്തിന് ഇരയായത്. ടെസ്റ്റുകള്‍ വിദ്യാര്‍ത്ഥിക്ക് ടെസ്റ്റ് നടത്താനെന്ന പേരില്‍ എമര്‍ജന്‍സി റൂമില്‍ എത്തിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.